വാഷിംഗ്ടൺ: അഫ്ഗാനിസ്ഥാനെ ഭീകരരുടെ താവളമാക്കരുതെന്ന് താലിബാനോട് ഇന്ത്യയും അമേരിക്കയും. അഫ്ഗാനിസ്ഥാനിലെ പാക് ഇടപെടലിൽ ഇരു രാജ്യങ്ങളും ആശങ്ക പ്രകടിപ്പിച്ചു. ഭീകര സംഘടനകളെ ആരും പ്രോത്സാഹിപ്പിക്കരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും പറഞ്ഞു.
ആഗോള സുരക്ഷ, അതിർത്തി കടന്നുള്ള ഭീകരവാദം, സുരക്ഷിതവും തുറന്നതുമായ ഇന്തോ-പസഫിക് മേഖല, കൊവിഡിനെ നേരിടൽ തുടങ്ങിയ വിഷയങ്ങളും മോദി - ബൈഡൻ കൂടിക്കാഴ്ചയിൽ ചർച്ചയായി. യു എസ് പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ്ഹൗസിൽ വച്ചായിരുന്നു കൂടിക്കാഴ്ച.
അമേരിക്കൻ പ്രസിഡന്റായ ശേഷം മോദിയുമായി നടത്തുന്ന ബൈഡന്റെ ആദ്യ ഉഭയകക്ഷി ചർച്ചയായിരുന്നു. കൂടിക്കാഴ്ച ഇന്തോ-യു.എസ് ബന്ധത്തിൽ പുതിയ അദ്ധ്യായമാണെന്ന് ബൈഡൻ പറഞ്ഞു. ഇന്ത്യയും യുഎസും ഒന്നിച്ചാൽ നിരവധി ആഗോള വെല്ലുവിളികൾക്ക് പരിഹാരമുണ്ടാക്കാൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |