SignIn
Kerala Kaumudi Online
Wednesday, 17 April 2024 3.08 AM IST

ആത്മീയതയുടെ ആത്മാവ് തേടിയൊരു യാത്ര

swamy

ജന്മസ്‌മൃതിയുടെ പൊരുളും ആത്മീയതയുടെ ആത്മാവും തേടിയാണ് ഭാരതത്തിന്റെ ഭക്തിമാർഗത്തിലൂടെ സ്വാമി തപസ്യാനന്ദ സരസ്വതിയുടെ  യാത്ര...
കുടജാദ്രിയുടെ കുന്നുകളിൽ മകരമഞ്ഞും നിലാവും തോളോടു തോൾ ചേർന്നലഞ്ഞു തിരിയുന്ന നേരം. പേരറിയാത്ത ഔഷധങ്ങളുടെയും പൂക്കളുടെയും സമ്മിശ്രസുഗന്ധം വാരിപൂശിയ തണുത്ത കാറ്റ്  'ചിത്രമൂല" യുടെ ചുറ്റും വീശിയടിച്ചുകൊണ്ടിരുന്നു. തെളിഞ്ഞ നീലാകാശം സമ്മാനിക്കാനായി സൂര്യൻ തയ്യാറെടുക്കുന്ന ബ്രാഹ്മമുഹൂർത്തത്തിൽ നിശബ്‌ദതയുടെ ആഴങ്ങളിൽ നിന്നുണർന്ന ഒരു യുവാവ് ഓങ്കാരം ചൊല്ലി. 41 ദിവസത്തെ മൗനവ്രതത്തിന് ശേഷമാണ് ആ യുവാവ് ആത്മീയ ഉണർവിന്റെ ഊർജ പ്രവാഹവുമായി നാവനക്കി ഓങ്കാരം ചൊല്ലിയത്. ഈ ദിവസങ്ങളിൽ ആ യുവാവ് കഴിച്ചിരുന്നത് കുടജാദ്രിയിലേക്ക് മല കയറി വന്ന ഭക്തർ ദാനം ചെയ്ത പഴങ്ങളും കാട്ടരുവിയിലെ വെള്ളവും മാത്രമായിരുന്നു.
വശ്യവിശുദ്ധമായ വാചാലതയുടെ മധുരിമ ഇഷ്‌ടപ്പെടുമ്പോഴും സൗമ്യസുന്ദരമായ മൗനത്തിന്റെ അഗാധമായ ആത്മസംതൃപ്‌തിയെ സ്‌നേഹിക്കുന്ന അന്നത്തെ ആ യുവാവാണ് ഇന്നത്തെ സ്വാമി തപസ്യാനന്ദ സരസ്വതി. ആത്മീയതയുടെ ആത്മാവ് കണ്ടെത്താനായി സ്വജീവീതം മാറ്റി വെച്ചിരിക്കുന്ന സ്വാമി തപസ്യാനന്ദ സരസ്വതി 'കേരള കൗമുദി" യോട് തന്റെ ജീവിതയാത്രകളെ കുറിച്ച് പറയുകയാണ്. ശുദ്ധഗ്രാമീണതയുടെ നേരടയാളങ്ങളായ ഇലഞ്ഞിക്കാവുകളും പുല്ലാനിപ്പാടങ്ങളും റബ്ബർ കാടുകളും കാട്ടരുവികളുമുള്ള കോട്ടയത്ത് നിന്നാണ് പൂർവ ജന്മസ്‌മൃതിയുടെ പൊരുളും ആത്മീയതയുടെ ആത്മാവും തേടി ഭാരതത്തിന്റെ ഭക്തിമാർഗത്തിലൂടെ സ്വാമി തപസ്യാനന്ദ സരസ്വതി യാത്ര ആരംഭിക്കുന്നത്.

അന്വേഷണങ്ങളുടെയും

പരീക്ഷണങ്ങളുടെയും നാളുകൾ

വിദ്യാഭ്യാസത്തിന് ശേഷം ഡൽഹിയിൽ കിട്ടിയ ജോലി ഉപേക്ഷിച്ചാണ് സ്വാമി തപസ്യാനന്ദ സരസ്വതി കേരളത്തിലേക്ക് തിരിച്ചു വരുന്നത്. ഏതോ മലമുകളിൽ നിന്ന് ആരോ നീട്ടി വിളിക്കുന്നത് പോലൊരു തോന്നൽ. സന്ദേഹത്തിന്റെ നാൽക്കവലയിൽ അസ്വസ്ഥചിന്തകൾ വഴിമുട്ടി മനസിനെ വ്യസനിപ്പിക്കാൻ തുടങ്ങി. കറുത്ത കൂരിരുൾ കവലയിൽ വഴിയറിയാതെ കുഴയുന്നവരുടെ മുന്നിൽ ദീപനാളമായി തെളിയാനുള്ളതാണ് തന്റെ ജന്മനിയോഗമെന്ന് തിരിച്ചറിഞ്ഞപ്പോൾ കുടുംബക്ഷേത്രത്തിലെ പരദേവതയെ തൊഴുതു കൊണ്ട് ആത്മീയ യാത്ര ആരംഭിച്ചു. യാത്രയ്ക്കിടയിൽ ഉഡുപ്പി ശ്രീകൃഷ്‌ണ ക്ഷേത്രത്തിൽ വച്ച് സ്വാമി പുരുഷോത്തമ തീർത്ഥരെ കണ്ടതോടെ യാത്രയുടെ ഗതിയും വിധിയും മാറി. സ്വാമി പുരുഷോത്തമ തീർത്ഥരോടൊപ്പം തൃശൂരിലെ 'നാരായണാശ്രമ തപോവന" ത്തിലെത്തി.രണ്ടു വർഷം അവിടെ താമസിക്കുകയും പഠിക്കുകയും ചെയ്തു. നാരായണാശ്രമ  തപോവനത്തിൽ നിന്നാണ് ഭഗവദ്ഗീതയുടെ ശാസ്ത്രീയതയെ കുറിച്ച് പഠിച്ചത്. ഇന്ത്യയിലെ വ്യവസായ ഭീമനായിരുന്ന ജെ.ആർ.ഡി ടാറ്റയുടെ ആത്മകഥ പോലും 'നാരായണാശ്രമ  തപോവന" ത്തിലെ പാഠ്യവിഷയമായിരുന്നു. ഒരാൾ ആത്മീയതയിൽ അഭിരമിക്കുമ്പോഴും നാടിന്റെ നന്മക്കായുള്ള സമ്പത്ത് കണ്ടെത്തുക എന്നത് അയാളുടെ കർമ്മവും ധർമ്മവുമാണെന്ന വലിയ പാഠമാണ് ആ ആശ്രമത്തിൽ നിന്ന് പഠിച്ചത്.  ഇന്ത്യയിലെ മിക്കവാറും ക്ഷേത്രങ്ങളിൽ ദർശനം  നടത്തി. എല്ലാ ആശ്രമങ്ങളിലും അന്തിയുറങ്ങി. പ്രത്യേകിച്ച്  ഒരു ഗുരുവിനേയും തേടിയില്ല. കാണുകയും കേൾക്കുകയും ചെയ്യുന്ന എല്ലാ ഗുരുക്കൻമാരിൽ നിന്നും കിട്ടാവുന്നിടത്തോളം അറിവുകൾ നേടിക്കൊണ്ടിരുന്നു.
ഭാരതത്തെ കുറിച്ച്, ആത്മീയതയെ കുറിച്ച്, വേദാന്തത്തെ കുറിച്ച്, ഭക്തിയെ കുറിച്ച്, യുക്തിയെ കുറിച്ച്, പുനർജന്മത്തെ കുറിച്ച്, ആയുർവേദത്തെ കുറിച്ച്, തൊഴിലുകളെ കുറിച്ച്, ഭക്ഷണത്തെ കുറിച്ച്, പാചകത്തേയും വാചകത്തേയും കുറിച്ചെല്ലാമുള്ള അറിവുകൾ നേടുക മാത്രമാണ് ലക്ഷ്യം. ആ ലക്ഷ്യത്തിലേക്കുള്ള അലക്ഷ്യമായ യാത്രയ്‌ക്കിടയിൽ വീണ്ടും കേരളത്തിലെത്തി. കാസർഗോഡ്  ജില്ലയിലെ കാഞ്ഞങ്ങാടുള്ള 'ആനന്ദാശ്രമ" മാണ് അടുത്തതായി കണ്ടെത്തിയത്. സഹാനുഭൂതിക്കും സഹജീവി സ്‌നേഹത്തിനുമായി സമർപ്പിക്കപ്പെട്ട ജീവിതമാണ് ആനന്ദാശ്രമത്തിലെ മാതാജി കൃഷ്‌ണാഭായിയുടേത്. 'സമർപ്പണം" എന്താണെന്നും എന്തിനാണെന്നും ആനന്ദാശ്രമത്തിൽ നിന്നാണ് സ്വാമി തപസ്യാനന്ദ സരസ്വതി പഠിച്ചത്. വേദാന്തങ്ങളും ഉപനിഷത്തുക്കളും പഠിച്ച ശേഷമാണ് മൂകാംബികയിലേക്ക് പോയതും കുടജാദ്രിയിലെ 'ചിത്രമൂല"യിൽ മൗനവ്രതത്തിലിരുന്നതും.

ss


കരിയിലകൾ തിന്ന് 
വിശപ്പടക്കിയ നാളുകൾ

മൂകാംബികയിൽ നിന്നാണ് നഗ്നപാദനായി പദയാത്ര തുടങ്ങിയത്. പതിനെട്ട് മാസം കൊണ്ട് ഹിമാലയം വരെ നടന്നെത്തി. ധരിച്ചിരുന്ന വസ്ത്രത്തിലെ കാശൊഴിഞ്ഞ കീശയുമായി ഒരു യാത്ര. നടന്നു തളരുമ്പോൾ മരച്ചുവട്ടിലോ അമ്പലങ്ങളിലോ ഒഴിഞ്ഞ ബസ് ഷെൽട്ടറുകളിലോ കിടക്കും. മഴയും മഞ്ഞും വെയിലുമേറ്റ് രാത്രിയെന്നോ പകലെന്നോ ഇല്ലാതെ നടന്നു കൊണ്ടിരുന്നു. പൊലീസ് സ്റ്റേഷനുകളിലും ശ്‌മശാനങ്ങളിലും അന്തിയുറങ്ങി.കുളിക്കുന്നതോടൊപ്പം ധരിച്ചിരുന്ന വസ്ത്രം കഴുകിയതിന് ശേഷം ആ നനഞ്ഞ വസ്ത്രവും ധരിച്ചാണ് നടന്നിരുന്നത്.കേരളം  വിട്ടാൽ  നഗ്നപാദരായി നടക്കുന്ന സന്യാസിമാരോട് നാട്ടുകാർക്ക് വലിയ ബഹുമാനമാണ്. വീട്ടുകാരും കച്ചവടക്കാരും സന്യാസിമാരെ ആദരവോടെ വിളിച്ചാണ്  ആഹാരം കൊടുക്കുന്നത്. കിലോമീറ്ററുകളോളം  കടകളോ വീടുകളോ ഇല്ലാത്ത സ്ഥലങ്ങളിലെത്തിയാൽ മരങ്ങളിൽ നിന്ന് ഉണങ്ങി വീണ കരിയിലകൾ കഴിച്ച് വിശപ്പടക്കും. ഒരു രൂപ പോലും കൈയിലില്ലാതെ ഹിമാലയം വരെ പോയി തിരികെ വന്നപ്പോൾ ആത്മീയഅറിവിനോടൊപ്പം  കാടകം കുലുക്കിയെത്തുന്ന കാറ്റിന്റെ വേഗത പോലുള്ള കലാപങ്ങളും വിലാപങ്ങളും കണ്ടു. ഹൃദയത്തെ തൊട്ടറിയാൻ കഴിയാത്ത പാണ്ഡിത്യം വെറും  കാപട്യമാണെന്നറിഞ്ഞു. ദുഃഖരാഗമുണർത്തുന്ന മനുഷ്യാവസ്ഥയുടെ നിസഹായതാ ബോധം വീർപ്പു മുട്ടിക്കുന്ന ആത്മനൊമ്പരത്തിന്റെ ദുസ്സഹഭാരവുമായി ജീവിക്കുന്ന ഭാരതീയരെ കണ്ടു. അതോടൊപ്പം വിരിഞ്ഞ മഴവില്ലിന്റെ സപ്‌തവർണാങ്കിത ഭംഗിയോടെ ജീവിക്കുന്ന സമ്പന്നരെയും കണ്ടു. ഒരറ്റം മുതൽ മറ്റേ അറ്റം വരെ ലോകത്തൊരിടത്തും കാണാൻ കഴിയാത്ത ഭാരതമണ്ണിന്റെ വ്യത്യസ്തമായ പ്രകൃതി സൗന്ദര്യങ്ങളറിഞ്ഞു. മരുഭൂമിയും  മരുപ്പച്ചയും കണ്ടു.ലോകം ആരാധിക്കുന്ന ആശ്രമങ്ങളിലെ സന്യാസി ശ്രേഷ്ഠരെ കണ്ടു.
കുടജാദ്രിയിൽ വച്ച് പരിചയപ്പെട്ട ഒരു സ്വാമിയുടെ നിർദ്ദേശപ്രകാരമാണ്  കർണാടകയിലെ ഹൊനാവറിലുള്ള 'ശിവാനന്ദാശ്രമ" ത്തിലെ സ്വാമി സ്വരൂപാനന്ദ സരസ്വതിയുടെ അരികിലെത്തിയത്. ശിവാനന്ദാശ്രമത്തിലും നാൽപ്പത്തിയഞ്ച് ദിവസം അന്തേവാസിയായി. അവിടെ നിന്നാണ്  'അഷ്ടാവക്ര സംഹിത" യുടെ അകക്കാമ്പിന്റെ മാധുര്യം മുഴുവൻ ആസ്വദിച്ചറിഞ്ഞത്.നാൽപ്പത്തൊന്നാം ദിവസം രാവിലെ സ്വാമി സ്വരൂപാനന്ദ സരസ്വതി ഹോമകുണ്ഡം കത്തിച്ച് അഗ്നിയെ സാക്ഷിയാക്കി സന്യാസ ദീക്ഷയും തപസ്യാനന്ദ സരസ്വതി എന്ന പേരും നൽകി. സ്വാമി തപസ്യാനന്ദ സരസ്വതിയോട് വാർദ്ധക്യത്തിന്റെ വൈവശ്യം കലർന്ന ശരീരവും ശാരീരവുമായി സ്വാമി സ്വരൂപാനന്ദ പറഞ്ഞു. ''ഈ ദിനത്തോടെ എന്റെ ജീവിതദൗത്യം പൂർണതയിലെത്തുകയാണ്."" അന്നു വൈകുന്നേരം ആശ്രമത്തിലെ ശിഷ്യർ നോക്കി നിൽക്കെ സ്വാമി സ്വരൂപാനന്ദ സരസ്വതി സമാധിയായി.

മൗനത്തിന്റെ സൗമ്യസൗന്ദര്യം

സ്വാമി തപസ്യാനന്ദ സരസ്വതിയായ ശേഷം അറിവുകൾ തേടിയുള്ള അടുത്ത യാത്ര തുടങ്ങി. കാശിയിൽ പോയി ദക്ഷിണാമൂർത്തി സന്യാസി കോളേജിൽ ചേർന്ന് മൂന്ന് വർഷം പഠിച്ചു. പുലർച്ചെ മൂന്നു മുതൽ ഏഴു വരെയാണ് പഠനവും മനനവും നടത്താനുള്ള സമയം. ദക്ഷിണാ മൂർത്തി സന്യാസി കോളേജിൽ നിന്ന്  'വേദാന്താചാര്യ" പദവി നേടി.
ഓരോ അറിവ് നേടുമ്പോഴും അടുത്ത അറിവ് നേടാനുള്ള ശ്രമം തുടങ്ങും. കാശിയിൽ നിന്ന്  ഋഷികേശിലേക്ക് പോയി. ഋഷികേശിലെ സന്യാസിമാരോടൊപ്പം  കാടും കാട്ടാറും മാത്രമുള്ളിടത്ത്  മൗനവ്രതം നടത്തി. 187 ദിവസം നീണ്ടു നിന്ന മൗനവ്രതം. പ്രചണ്ഡമായ കാറ്റിൽ വൃക്ഷ ശിഖരങ്ങൾ ഉരുമ്മുന്നതിന്റെയും പക്ഷി മൃഗാദികളുടെ കലപിലയും ആകാശത്തിലെ ശ്യാമമേഘങ്ങൾ മഴത്തുള്ളികളായി വീഴുന്നതിന്റെയും  കാട്ടാറുകളിലൂടെ കിതച്ചും കുതിച്ചും പായുന്ന ജലതരംഗത്തിന്റെയും  ശബ്‌ദങ്ങൾ മാത്രം. ആരും  ആരോടും മിണ്ടില്ല. മന്ത്രോച്ചാരണവും പ്രാർത്ഥനയും മനസുകളിൽ മാത്രം. 187 ദിവസം നീണ്ട മൗനവ്രതത്തിന്റെ അവസാനത്തെ ഏഴു ദിവസം കണ്ണുകൾ മൂടിക്കെട്ടിയാണ് ജീവിച്ചത്. കാഴ്‌ചകൾ അകക്കണ്ണിലൂടെ മാത്രം. പ്രകൃതിയുടെ മേളവും ഹൃദയതാളവും മാത്രമായി ഏഴു സുന്ദര ദിനങ്ങൾ. ഓരോ ദിവസം പിന്നിടുമ്പോഴും ആത്മഗൗരവത്തിന്റെയും പാണ്ഡിത്യഗർവിന്റെയും കോട്ടകൾ മനസിനുള്ളിൽ തകർന്നു വീണു കൊണ്ടിരുന്നു. കണ്ണുകളുടെ കെട്ടഴിച്ച് ഓങ്കാരം ചൊല്ലി ലോകത്തെ നോക്കിയപ്പോൾ ശൂന്യമായ മനസും സുന്ദരമായ ചിന്തകളും മാത്രം. പക്ഷേ,സ്വാമി തപസ്യാനന്ദ സരസ്വതിക്ക് സാധാരണ രീതിയിലുള്ള സംഭാഷണ ശൈലിയിലേക്ക് തിരിച്ചു വരാൻ ആഴ്‌ചകളോളം വേണ്ടി വന്നു.

വേദശില

അലഞ്ഞും വലഞ്ഞും നേടിയ അറിവുകൾ സഹജീവികൾക്ക് സമമായി പകർന്നു കൊടുക്കാനാണ് സ്വാമി തപസ്യാനന്ദ സരസ്വതി 'വേദശില" സ്ഥാപിച്ചത്. വേദശില ഒരു ആശ്രമമല്ല. അറിവുകൾ പകരാനും നുകരാനുമുള്ള ദേവാലയമാണ്. വിജയനഗര സാമ്രാജ്യത്തിലെ പണ്ഡിതനായിരുന്ന സായണാചാര്യനിലൂടെ തെറ്റിദ്ധരിക്കപ്പെട്ട വേദങ്ങളുടെ നന്മകളെ മാനവരാശിക്ക് എത്തിക്കാനുള്ള യജ്ഞശാല കൂടിയാണ് വേദശില. മൈസൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന 'വേദശില" യെ വലിയൊരു സർവകലാശാലയായി വളർത്തുക എന്നതാണ് സ്വാമി തപസ്യാനന്ദ സരസ്വതിയുടെ  ലക്ഷ്യം. ഭാരതം ലോകത്തിന് സംഭാവന ചെയ്‌ത സകല ശാസ്ത്രവും കലകളും പഠിപ്പിക്കുന്ന സർവകലാശാലയായിരിക്കും 'വേദശില." വേദശില യിലെ ചികിത്സാ പഠനത്തിൽ ആയുർവേദത്തിനാണ് പ്രാധാന്യം. ആയുർവേദ ഗ്രന്ഥങ്ങളിൽ പറയുന്നതു പോലെ മാത്രം ഔഷധങ്ങൾ നിർമ്മിക്കുകയും ചികിത്സിക്കുകയും ചെയ്യാനാണ് വേദശില പദ്ധതിയിടുന്നത്. രോഗങ്ങൾ കണ്ടെത്തുന്നതിനുള്ള ആധുനികശാസ്‌ത്രോപകരണങ്ങൾ അലോപ്പതിക്കാരുടെ മാത്രം അവകാശമെന്നാണ് പലരും ചിന്തിക്കുന്നത്. രോഗിയുടെ രോഗം കണ്ടുപിടിക്കാനാണ് ഗവേഷകർ യന്ത്രങ്ങൾ കണ്ടുപിടിച്ചത്. ആ യന്ത്രങ്ങൾ ഏത് ചികിത്സാസമ്പ്രദായത്തിനും ഉപയോഗിക്കാം. രോഗം കണ്ടെത്താനുള്ള എല്ലാ ആധുനിക യന്ത്രങ്ങളുമായി ഒരു ആയുർവേദ ആശുപത്രി കോയമ്പത്തൂരിൽ തുടങ്ങാനുള്ള ശ്രമത്തിലാണ് 'വേദശില."

eeee

അന്നക്ഷേത്രങ്ങൾ

ഇന്ത്യയിലുടനീളം അന്നദാനം നടത്തുന്നതാണ് വേദശിലയുടെ അന്നക്ഷേത്രങ്ങൾ. വാളയാറിലെ 'അന്നക്ഷേത്രം" നല്ല രീതിയിൽ നടക്കുന്നുണ്ട്.അന്നം കൊടുക്കുന്നതോടൊപ്പം താത്ക്കാലിക വിശ്രമസങ്കേതങ്ങളും അന്നക്ഷേത്രത്തിലുണ്ടാകും. ദീർഘദൂരം യാത്ര ചെയ്ത് വരുന്ന ഡ്രൈവർമാർക്ക് പഴയകാല സത്രങ്ങളുടെ മാതൃകയിൽ രണ്ടോ മൂന്നോ മണിക്കൂർ കിടന്നുറങ്ങാൻ കട്ടിലുകളുള്ള വിശ്രമ സങ്കേതങ്ങളാണ് അന്നക്ഷേത്രത്തിൽ സൗജന്യമായി തയ്യാറാക്കുന്നത്.

ഇന്ദ്രക്ഷേത്രങ്ങൾ

ശ്രീകൃഷ്‌ണനോളം പ്രാധാന്യമുള്ള ദേവനാണ് ഇന്ദ്രൻ.നിർഭാഗ്യവശാൽ സായണാചാര്യൻ വേദങ്ങളെ തെറ്റിദ്ധരിപ്പിച്ച കൂട്ടത്തിൽ ഇന്ദ്രനേയും പെടുത്തി. ശ്രീകൃഷ്ണനെ പോലെ പോരാളിയും തേരാളിയുമായിട്ടും ഇന്ദ്രന് ഭാരതീയ ഭക്തമനസുകളിൽ സ്വാധീനം കിട്ടിയില്ല. ഇന്ദ്രന്റെ മഹത്വമറിയാനും അനുഗ്രഹം കിട്ടാനുമായി ഇന്ദ്രക്ഷേത്രങ്ങൾ സ്ഥാപിക്കാനും 'വേദശില" യിലൂടെ സ്വാമി തപസ്യാനന്ദ സരസ്വതി ആഗ്രഹിക്കുന്നു.

ബൃഹസ്‌പതീ യാഗം

പുരാണങ്ങളിൽ പറഞ്ഞിട്ടുള്ള ബൃഹസ്‌പതീ യാഗം ആദ്യമായി നടത്താനുള്ള തയ്യാറെടുപ്പിലാണ് സ്വാമി തപസ്യാനന്ദ സരസ്വതിയുടെ 'വേദശില." ദുരിതങ്ങളും ദുരന്തങ്ങളുമൊഴിഞ്ഞ ഒരു ഇന്ത്യയെ വാർത്തെടുക്കാനും ഇന്ത്യയിലെ ജനങ്ങളുടെ ആയുരാരോഗ്യ സൗഖ്യത്തിനുമായി നടത്തുന്നതാണ് ബൃഹസ്‌പതീ യാഗം. കർണ്ണാടകയിലോ ഉത്തർപ്രദേശിലോ ആയിരിക്കും ബൃഹസ്‌പതീ യാഗവേദി. പതിനെട്ടു ദിവസം നീണ്ടു നിൽക്കുന്നതും നൂറു കോടി രൂപ ചെലവ് വരുന്നതുമാണ് ബൃഹസ്‌പതീ യാഗം.

നഷ്‌ടജാതകവും 
വൃദ്ധസദനങ്ങളും

ഒരു കുഞ്ഞ് ജനിച്ചതിന് ശേഷം എഴുതുന്ന ജാതകം നഷ്‌ടജാതകം എന്നാണ് സ്വാമി തപസ്യാനന്ദ സരസ്വതി പറയുന്നത്. പുരുഷന്റെ ബീജവും സ്ത്രീയുടെ അണ്ഡവും സംയോജിക്കുന്ന സമയമനുസരിച്ചാണ് ജാതകം എഴുതേണ്ടത്. വിവാഹപ്പൊരുത്തം നോക്കുമ്പോൾ തന്നെ സംയോഗ സമയവും പണ്ടൊക്കെ എഴുതുമായിരുന്നു. ഒരു കുട്ടി ജനിക്കുന്നതും വളരുന്നതും മാതാപിതാക്കളുടെ വാർദ്ധക്യകാലത്ത് സ്‌നേഹം കൊടുത്തു സംരക്ഷിക്കാൻ കൂടിയാണ്. നല്ല കുട്ടി ജനിക്കണമെങ്കിൽ ഗർഭിണിയായ മാതാവ് ഒരു വർഷം വീട്ടിൽ വിശ്രമിക്കുന്നതാണ് നല്ലത്. സമാധാനം കിട്ടുന്ന പുസ്തകങ്ങൾ വായിച്ചും സന്തോഷം തരുന്ന കാഴ്‌ചകൾ കണ്ടും സ്വസ്ഥതയോടെ ഉറങ്ങുകയും ഉണരുകയും ചെയ്താൽ നല്ല കുട്ടി ജനിക്കും. തിരക്ക് പിടിച്ച ജീവിതത്തിൽ ഒരു കുഞ്ഞ് ജനിച്ചതിനാൽ ജീവിതകാലം മുഴുവൻ തീ തിന്നുന്നതിന് പകരം അമ്മ ഒരു വർഷം 'സാമ്പത്തിക ത്യാഗം" ചെയ്താൽ ജനിക്കുന്ന കുഞ്ഞ്  മനഃസമാധാനം  തരും. പുതിയ തലമുറയിലെ പല പെൺകുട്ടികളും ഗർഭം ധരിക്കുമ്പോൾ തന്നെ അവരുടെ മനസിൽ ' ഈ കുട്ടി ഇപ്പോൾ വേണ്ടായിരുന്നു" എന്ന ചിന്തയാണുണ്ടാകുന്നത്. ഈ ചിന്ത കുഞ്ഞ് അറിയുകയും ആ അറിവ് അവന്റെ ഉപബോധ മനസിൽ വളരുകയും ചെയ്യും. അവൻ ജനിച്ചു വളർന്നു വലുതാകുമ്പോൾ  ഭ്രൂണാവസ്ഥയിൽ ഇഷ്ടപ്പെടാതിരുന്ന മാതാപിതാക്കളെ വൃദ്ധസദനത്തിൽ തള്ളും. കൊടുക്കുന്ന സ്‌നേഹമേ തിരികെ കിട്ടൂ.

കുടുംബം

കാഷായവേഷം ധരിച്ചാൽ കല്യാണം കഴിക്കാൻ പാടില്ല എന്ന തെറ്റായ ചിന്തയെ പൊളിച്ചെഴുതിയ സ്വാമി  തപസ്യാനന്ദ സരസ്വതി വിവാഹിതനാണ്. പൗരാണിക ഭാരതത്തിലെ സന്യാസിമാർ കുടുംബ ജീവിതം നയിച്ചിരുന്നവരാണ്. സന്യാസ ദീക്ഷ സ്വീകരിച്ച് പന്ത്രണ്ടാമത്തെ വർഷമാണ് മാംഗ്ലൂർ സ്വദേശിനിയായ ഉമയെ ജീവിത സഖിയായി സ്വീകരിച്ചത്.  ഉമ മോഹിനിയാട്ട കലാകാരിയും എഴുത്തുകാരിയുമാണ്. മോഹിനിയാട്ടത്തെ കുറിച്ച് ഇംഗ്ലീഷിൽ ഉമ തപസ്യാനന്ദ എഴുതിയ ആധികാരിക പുസ്തകമായ 'സുകുമാര നടന തത്വം" പെൻഗ്വിൻ ബുക്സാണ് പ്രസിദ്ധീകരിച്ചത്.ഏക മകൾ വേദസ്‌മൃതി വിദ്യാർത്ഥിനിയാണ്. തടിനിയും തടാകവും പൂത്തുലയുന്ന വസന്തങ്ങൾ പോലെ ഭാരതവും ഭാരതീയരും സന്തോഷമായി ജീവിക്കുന്ന ഒരു കാലം വേദങ്ങളിലൂടെ സൃഷ്‌ടിക്കാമെന്ന് സ്വപ്‌നം കാണുകയും ആ സ്വപ്‌നത്തെ യാഥാർത്ഥ്യമാക്കാനും പരിശ്രമിക്കുകയാണ് സ്വാമി തപസ്യാനന്ദ സരസ്വതി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: WEEKEND
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.