അസം : അസമിൽ കുടിയൊഴിപ്പിക്കലിനെ തുടർന്നുണ്ടായ സംഘർഷങ്ങൾക്ക് പിന്നിൽ പോപ്പുലർ ഫ്രണ്ടിന്റെ പങ്കാളിത്തം ഉണ്ടെന്ന് സംശയിക്കുന്നതായി മുഖ്യമന്ത്രി ഹേമന്ത് ബിശ്വ ശർമ്മ ആരോപിച്ചു. പോപ്പുലര്‍ ഫ്രണ്ടിനെ പൂര്‍ണമായി നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് അസം സര്‍ക്കാര്‍ കേന്ദ്രത്തിനെ സമീപിച്ചിട്ടുണ്ടെന്നും ഹിമന്ത ബിശ്വ പറഞ്ഞു
സംഘർഷം ആസൂത്രതമാണെന്ന് സംശയിക്കപ്പെടുന്നതായും ഇതു സംബന്ധിച്ച തെളിവുകള്‍ സർക്കാരിന്റെ കൈയിലുണ്ടെന്നും ഹിമന്ത ബിശ്വ പ്രതികരിച്ചു. പ്രതികരണം. '60 കുടുംബങ്ങളെ ഒഴിപ്പിക്കാനായിരുന്നു പൊലീസ് സംഘം സംഭവ സ്ഥലത്ത് എത്തിയത്. എന്നാല്‍ പതിനായിരത്തോളം പേരാണ് ആ സമയം അവിടെ ഉണ്ടായിരുന്നത്. ഇവരെ എത്തിച്ചത് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയാണെന്ന് സംശയിക്കപ്പെടുന്നുണ്ട്. കഴിഞ്ഞ ഏതാനും മാസങ്ങളായി കുടിയൊഴിപ്പിക്കല്‍ നടപടി ഒഴിവാക്കാന്‍ സര്‍ക്കാരിനെ സ്വാധീനിക്കാമെന്ന് അവകാശപ്പെട്ട് ഒരു പ്രത്യേക സംഘം പാവപ്പെട്ട ജനങ്ങളില്‍ നിന്ന് 28 ലക്ഷം രൂപ ശേഖരിച്ചതായി സംസ്ഥാന സര്‍ക്കാരിന് വ്യക്തമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. ഞങ്ങളുടെ കൈയ്യില്‍ അവരുടെ പേരുകളുമുണ്ട്. എന്നാല്‍ നടപടി ഒഴിവാക്കാനാകില്ലെന്ന് മനസിലാക്കിയതോടെ അവര്‍ ജനങ്ങളെ അണിനിരത്തി സംഘര്‍ഷമുണ്ടാക്കുകയായിരുന്നു.
സംഘര്‍ഷമുണ്ടാകുന്നതിന് മുന്‍പ് തന്നെ കുടിയൊഴിപ്പിക്കപ്പെട്ട കുടുംബങ്ങള്‍ക്ക് ഭക്ഷണസാധനങ്ങള്‍ എത്തിക്കാനെന്ന പേരില്‍ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ സ്ഥലം സന്ദര്‍ശിച്ചതായി വിവരം ലഭിച്ചിട്ടുണ്ട്. ഒരു കോളേജ് ലക്ചറര്‍ ഉള്‍പ്പെടെ ചിലരുടെ പങ്കാളിത്തം വ്യക്തമാക്കുന്ന തെളിവുകള്‍ പുറത്തുവരുന്നുണ്ട്. ഇതെല്ലാം അന്വേഷണ വിധേയമാക്കും. നിലവില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ റിപ്പോര്‍ട്ടുവരുന്നവരെ കൂടുതല്‍ അഭിപ്രായം പറയാനില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
അസാമിലെ ദാരംഗ് ജില്ലയില്‍ കുടിയൊഴിപ്പിക്കലിനിടെ വ്യാഴാഴ്ച ഉണ്ടായ സംഘര്‍ഷത്തിലും പൊലീസ് വെടിവെപ്പിലും രണ്ടു പേര്‍ കൊല്ലപ്പെടുകയും 20- ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പ്രദേശത്തെ നൂറുകണക്കിന് കുടുംബങ്ങളെ സര്‍ക്കാര്‍ പദ്ധതിയ്ക്കായി കുടിയൊഴിപ്പിക്കുന്നതിനിടെയായിരുന്നു സംഘര്‍ഷമുണ്ടായത്. അതേസമയം, കൈയേറ്റമൊഴിപ്പിക്കുന്നതിനിടെ പ്രതിഷേധക്കാർ ആക്രമിച്ചുവെന്നും അതിനെ പ്രതിരോധിക്കുകയാണ് ചെയ്തതെന്നുമാണ് പൊലീസിന്റെയും സർക്കാരിന്റെയും വാദം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |