ഗാന്ധിനഗർ: ഇന്ത്യ - ചൈനീസ് അതിർത്തിയിൽ 680 കുടിലുകളടങ്ങിയ ഗ്രാമം ചൈന നിർമ്മിച്ചതായി അന്താരാഷ്ട്ര തീവ്രവാദ വിരുദ്ധ കൗൺസിൽ റിപ്പോർട്ട് ചെയ്തു. ഗ്രാമത്തിലുള്ള ചൈനീസ് പൗരന്മാർ ഇന്ത്യക്കാരെ പ്രലോഭിപ്പിച്ച് തങ്ങൾക്കൊപ്പം ചേർക്കാൻ ശ്രമിക്കുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.
'ഭൂട്ടാൻ അതിർത്തിയോടു ചേർന്ന് ചൈന നിർമ്മിച്ച ഗ്രാമത്തിലുള്ളവർ തങ്ങളുടെ ആഢംബര ജീവിതരീതി കാട്ടി ഇന്ത്യക്കാരെ പ്രലോഭിപ്പിച്ച് തങ്ങളോടൊപ്പം ചേർക്കുന്നു. ഇത് ചൈനയുടെ ഭാഗത്തുനിന്നുള്ള സുരക്ഷാ, ഇന്റലിജൻസ് ഓപ്പറേഷനാണ്. അവർ ഇന്ത്യക്കാരായ പ്രദേശവാസികളെ രാജ്യദ്രോഹികളാക്കി മാറ്റാൻ ശ്രമിക്കുന്നു. ഇത്തരം പ്രവർത്തനങ്ങളെ തടയാനായി പൊലീസുകാർക്ക് പരിശീലനം നൽകുന്നുണ്ടെന്നും' അന്താരാഷ്ട്ര ഭീകരവിരുദ്ധ കൗൺസിൽ അംഗം കൃഷ്ണ വർമ പറഞ്ഞു.
സോഷ്യൽ മീഡിയ ഉപയോഗിച്ച് ഇന്ത്യൻ പൗരന്മാരെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമവും ചൈന നടത്തുന്നുണ്ട്. ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ ഇത്തരം കാര്യങ്ങളെക്കുറിച്ച് ബോധവാന്മാരായിരിക്കേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ഗാന്ധിനഗറിലെ രാഷ്ട്രീയ രക്ഷാ സർവകലാശാലയിൽ നടന്ന 12 ദിന പ്രത്യേക പരിശീലന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |