തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനം അർഹരായ എല്ലാ കുട്ടികൾക്കും ഉറപ്പാക്കുന്നതിന് അവർക്കൊരു വിഷമവുമുണ്ടാകാത്ത നിലയിലുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കുട്ടികളുടെ എണ്ണമനുസരിച്ച് സീറ്റുണ്ടാവുകയാണ് പ്രധാനം. ഓരോ ജില്ലയിലെയും സീറ്റ് ലഭ്യതയും, അർഹത നേടിയവരുടെ എണ്ണവും അനുസരിച്ചുള്ള ക്രമീകരണങ്ങൾ വിദ്യാഭ്യാസ വകുപ്പ് വരുത്തിയിട്ടുണ്ട്. കൂടുതൽ പ്രശ്നങ്ങൾ വന്നാൽ അതും പരിഹരിക്കും
സംസ്ഥാനത്ത് വലിയ പ്രശ്നങ്ങളൊന്നുമില്ലാതെ സ്കൂളുകൾ തുറക്കാനാണ് ആലോചന. സീറോ സർവെലൻസ് സർവ്വേയൊന്നും സ്കൂളുകൾ തുറക്കുന്നതിന് പ്രശ്നമാവില്ല . ചെറിയ കുട്ടികളെ ഇത് ബാധിക്കില്ലെന്ന് വിദഗ്ദ്ധർ നേരത്തേ ചൂണ്ടിക്കാട്ടിയതാണ്. നാട് സാധാരണ അന്തരീക്ഷത്തിലേക്ക് വരുന്ന മുറയ്ക്ക് മറ്റ് കാര്യങ്ങളെല്ലാം നടക്കുമെന്ന് ,ട്യൂഷൻ സെന്ററുകൾ തുറക്കാത്തതിനെപ്പറ്റി ചോദിച്ചപ്പോൾ മുഖ്യമന്ത്രി പറഞ്ഞു. 1696 പ്രൈമറി സ്കൂളുകളിൽ പ്രഥമാദ്ധ്യാപകരില്ലാത്ത കാര്യം ചോദിച്ചപ്പോൾ, എല്ലാ സ്കൂളുകളിലും പഠന സൗകര്യവും അദ്ധ്യാപകരും ഉണ്ടാകുമെന്നായിരുന്നു മറുപടി. കൊവിഡിനൊപ്പം ജീവിക്കണം. വാക്സിനെടുത്താലും രോഗം വരാനിടയുണ്ടെന്ന ബോദ്ധ്യത്തോടെ വേണം നീങ്ങാൻ. അതിനാവശ്യമായ മുൻകരുതലുണ്ടാവണം- മുഖ്യമന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |