തൃശൂർ: മലബാർ ദേവസ്വം ബോർഡിന് കീഴിലെ ക്ഷേത്ര ജീവനക്കാരുടെ ശമ്പള പരിഷ്‌കരണം നടപ്പാക്കാത്തതിൽ പ്രതിഷേധിച്ച് 29ന് ബോർഡിന്റെ കോഴിക്കോട്, പാലക്കാട്, തൃശൂർ, കണ്ണൂർ, കാസർകോട് ഓഫീസുകൾക്ക് മുന്നിൽ സമരം നടത്തുമെന്ന് മലബാർ ദേവസ്വം എംപ്ലോയീസ് കോൺഗ്രസും സ്റ്റാഫ് യൂണിയനും (ഐ.എൻ.ടി.യു.സി) അറിയിച്ചു. സമഗ്ര മലബാർ ദേവസ്വം പരിഷ്‌കരണ ബിൽ ഉടൻ നിയമമാക്കുക, ശമ്പള പരിഷ്‌കരണം യാഥാർത്ഥ്യമാക്കുക, ശമ്പള കുടിശിക തീർക്കുക തുടങ്ങിയവയാണ് ആവശ്യങ്ങൾ. 2009ന് ശേഷം കഴിഞ്ഞ ഫെബ്രുവരിയിലാണ് ശമ്പളം പരിഷ്‌കരിച്ചത്. ക്ഷാമബത്ത പ്രഖ്യാപിക്കുന്നതിലുള്ള ആശയക്കുഴപ്പം മൂലം ജീവനക്കാർക്ക് ഇതിന്റെ ആനുകൂല്യം ലഭിച്ചില്ല.
പൊതുഫണ്ടും ഏക സ്‌കീമും ഇല്ലാത്തതാണ് മലബാർ ദേവസ്വം ബോർഡിന്റെ പ്രധാന പ്രശ്‌നം. സർക്കാരിന്റെ കീഴിലുണ്ടായിരുന്ന പഴയ ഹിന്ദുമത ധർമ്മ സ്ഥാപന ഭരണ വകുപ്പിന്റെ പേര് മലബാർ ദേവസ്വം ബോർഡാക്കിയതല്ലാതെ മറ്റൊന്നും നടന്നില്ല.
സജീവൻ കാനത്തിൽ,
ദേവസ്വം സ്റ്റാഫ് യൂണിയൻ (ഐ എൻ ടി യു സി) ജനറൽ സെക്രട്ടറി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |