ഭോപ്പാൽ: മദ്ധ്യപ്രദേശിലെ നീമുക് ജില്ലയിൽ 30കാരിയായ വനിതാ കോൺസ്റ്റബിളിനെ സംഘം ചേർന്ന് പീഡിപ്പിച്ച് ദൃശ്യങ്ങൾ ചിത്രീകരിച്ച് ഭീഷണിപ്പെടുത്തിയ സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിലായി. ആഴ്ചകൾക്ക് മുമ്പാണ് സംഭവം നടന്നത്. ഫേസ്ബുക്കിലൂടെ യുവതിയുമായി സൗഹൃദം സ്ഥാപിച്ച പ്രതി ഇളയ സഹോദരന്റെ പിറന്നാളാഘോഷത്തിന് വീട്ടിലേക്ക് ക്ഷണിച്ചുവരുത്തുകയായിരുന്നു. അവിടെവച്ച് പ്രധാന പ്രതിയും സഹോദരനും മറ്റൊരു യുവാവും ചേർന്ന് യുവതിയെ പീഡിപ്പിച്ചു. ഇവർ വീഡിയോ ചിത്രീകരിച്ചു. ഇത് കാട്ടി പ്രതിയുടെ മാതാവും ബന്ധുവും ചേർന്ന് ഭീഷണിപ്പെടുത്തി പണം വാങ്ങിയതായും പരാതിയിലുണ്ട്.
സെപ്തംബർ 13ന് യുവതി പൊലീസിൽ പരാതി നൽകിയത്. മുഖ്യപ്രതിയുടെ മാതാവടക്കം അഞ്ച് പേർക്കെതിരെ പൊലീസ് കേസെടുത്തു. നേരത്തേ നീമുക്കിൽ ജോലി ചെയ്തിരുന്ന വനിതാ കോൺസ്റ്റബിൾ ഇപ്പോൾ ഇൻഡോറിലാണ് ജോലി ചെയ്യുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |