തിരുവനന്തപുരം: പാർട്ടിയ്ക്ക് പണം നൽകാത്തതിന് കൊല്ലത്ത് പ്രവാസി വ്യവസായിയെ ഭീഷണിപ്പെടുത്തിയ സി.പി.എം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ കേസെടുക്കാൻ പ്രവാസികാര്യ വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി നിർദ്ദേശം നൽകണമെന്ന് യു.ഡി.എഫ് കൺവീനർ എം.എം.ഹസ്സൻ ആവശ്യപ്പെട്ടു.
വ്യവസായിയെ ഭീഷണിപ്പെടുത്തിയ ബ്രാഞ്ച് സെക്രട്ടറിയെ സംരക്ഷിക്കുന്ന നിലപാടിലാണ് കൊല്ലത്തെ സി.പി.എം നേതൃത്വം. വിവാദമുണ്ടായിട്ടും ശ്രദ്ധയിൽപ്പെട്ടില്ലെന്നാണ് തൊഴിൽമന്ത്രി ശിവൻകുട്ടിയുടെ പ്രതികരണം.
കണ്ണൂർ ബക്കളത്ത് പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യയുണ്ടായപ്പോൾ കാരണക്കാരിയായ മുനിസിപ്പൽ ചെയർപേഴ്സണെതിരെ നടപടിയെടുക്കാതിരുന്നതാണ് സംഭവങ്ങൾ ആവർത്തിക്കാനിടയാക്കിയത്.
പ്രവാസി നിക്ഷേപം കേരളത്തിൽ ഇനിയുമുണ്ടാകണമെന്ന് മുഖ്യമന്ത്രി ആത്മാർത്ഥമായി ആഗ്രഹിക്കുന്നെങ്കിൽ ഇത്തരം വിധ്വംസക പ്രവർത്തനങ്ങളിൽ ഏർപ്പെട്ട സി.പി.എം നേതാക്കൾക്കെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കാൻ തയ്യാറാകണമെന്നും ഹസ്സൻ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |