പാരിസ് : ഫ്രാൻസിലെ 5 മന്ത്രിമാരുടെ ഫോണുകളിൽ ഇസ്രായേലി ചാരസോഫ്റ്റ്വെയറായ പെഗസസ് കണ്ടെത്തിയതായിഫ്രഞ്ച് മാദ്ധ്യമമായ മീഡിയാപാർട്ട് റിപ്പോർട്ട് ചെയ്തു. മന്ത്രിമാരായ മിഷേൽ ബ്ലാങ്കർ, ജാക്വലീൻ ഗോറാൾട്ട്, സെബാസ്റ്റ്യൻ ലെകോർൺ, ഇമ്മാനുവൽ വാർഗൺ, ജൂലിയൻ ഡെനോർമൻഡി എന്നിവരുടെ ഫോണുകളിലാണ്പെഗസസ് കണ്ടെത്തിയത്.ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ നയതന്ത്ര ഉപദേഷ്ടാക്കളിൽ ഒരാളുടെ ഫോണും പെഗസസ് ലക്ഷ്യമിട്ടിരുന്നു. എന്നാൽ, ഫ്രഞ്ച് സർക്കാരിലെ ആരെയും പെഗസസ് ലക്ഷ്യം വച്ചിട്ടില്ലെന്നും വ്യക്തമായ തെളിവുകളില്ലാതെ ഉന്നയിക്കുന്ന ആരോപണങ്ങൾക്ക് മറുപടി പറയാനാകില്ലെന്നും പെഗസസ് നിർമ്മാതാക്കളായ എൻ.എസ്.ഒ ഗ്രൂപ്പ് പ്രതികരിച്ചു. മന്ത്രിമാർ പ്രതികരിക്കാൻ തയാറായിട്ടില്ല. പെഗസസ് കണ്ടെത്തലുകളിലെ ആദ്യ സ്ഥിരീകരണവും ആദ്യമായി വിഷയത്തിൽ അന്വേഷണം പ്രഖ്യാപിച്ചതും ഫ്രാൻസായിരുന്നു. മൊറോക്കോയാണു ചോർത്തലിനു പിന്നിലെന്നാണു ഫ്രാൻസിന്റെ ആരോപണം. എന്നാൽ ആരോപണം ഫ്രഞ്ച് സർക്കാർ നിഷേധിച്ചിരുന്നു. 2 ഫ്രഞ്ച് മാദ്ധ്യമ പ്രവർത്തകരുടെ ഫോണിൽ പെഗസസ് കണ്ടെത്തിയെന്ന ആംനെസ്റ്റി ഇന്റർനാഷനലിന്റെ കണ്ടെത്തൽ വലിയ കോളിളക്കം സൃ
ഷ്ടിച്ചിരുന്നു. പെഗസസ് സംബന്ധിച്ച് അന്വേഷണം നടത്തിയ 17 മാദ്ധ്യമങ്ങളിൽ ഒന്നായ മീഡിയാപാർട്ടിലെ മാധ്യമപ്രവർത്തകരായ എഡ്വി പ്ലേനൽ, ലെനെയ്ഗ് ബ്രിഡോക്സ് എന്നിവരുടെ ഫോണുകളിലാണു പെഗസസ് കണ്ടെത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |