തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂൾ തുറക്കുന്നതിനുള്ള വിശദമായ മാർഗരേഖ ഒക്ടോബർ നാലിന് മുൻപ് തയ്യാറാക്കും. ഇതുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ വകുപ്പ്, ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിമാരുടെ പ്രധാന യോഗങ്ങൾ നാളെ ആരംഭിക്കും. മന്ത്രിമാരുമായും ബന്ധപ്പെട്ട വകുപ്പുകളിലെ ഉദ്യോഗസ്ഥരുമായും ചർച്ച ചെയ്ത ശേഷമായിരിക്കും മാർഗരേഖയ്ക്ക് അന്തിമ രൂപം നൽകുക.
കുട്ടികളെ സ്‌കൂളിലേക്കെത്തിക്കുക, ക്ലാസ് മുറികളിലെ ഇരിപ്പട സജ്ജീകരണം തുടങ്ങി നിരവധി കാര്യങ്ങളിൽ വ്യക്തവരുത്തുന്നതാവണം മാർഗരേഖ. ആരോഗ്യ വിദഗ്ദ്ധരുടെ അഭിപ്രായം, സിറോ സർവെയുടെ ഫലം എന്നിവ നിർണായകമാണ്.
വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് പ്രത്യേക പദ്ധതി തയ്യാറാക്കാൻ വിദ്യാഭ്യാസ, ആരോഗ്യ വകുപ്പുകൾക്ക് പുറമേ സംസ്ഥാന പൊലീസ് മേധാവിക്കും മുഖ്യമന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്.എല്ലാ വിദ്യാലയങ്ങളിലും ഒരു അദ്ധ്യാപകൻ സ്‌കൂൾ സേഫ്ടി ഓഫീസർ ആയിരിക്കും.
കുറച്ച് വിദ്യാർത്ഥികൾക്കെങ്കിലും കൊവിഡ് വരാനുള്ള സാദ്ധ്യത തള്ളിക്കളയാനാവില്ല. അത് മുൻകൂട്ടി കണ്ടുകൊണ്ടാവണം പ്രവർത്തനം. അതുകൊണ്ടാണ് അദ്ധ്യാപകർ ഉൾപ്പടെ എല്ലാവർക്കും വാക്സിൻ നിർബന്ധമാക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |