തൃശൂർ: ജയിലിനുള്ളിൽ തന്നെ കൊല്ലാൻ ക്വട്ടേഷൻ ഏറ്റെടുത്തയാളെന്നു കൊടി സുനി സംശയിക്കുന്ന ഗുണ്ടാ നേതാവിന് മർദനം. വിയ്യൂർ അതിസുരക്ഷാ ജയിലിലാണ് വരടിയം സിജോ വധക്കേസിലെ മുഖ്യപ്രതിയായ കുറ്റൂർ ഈച്ചരത്ത് പ്രതീഷിന് (28) മർദനമേറ്റത്.
കുന്നംകുളം കോടതിയിലാണ് പ്രതീഷ് പരാതി ഉന്നയിച്ചത്. തന്റെ ദേഹം മുഴുവൻ പരിക്കുകളാണെന്നും, മൂത്ര തടസമുണ്ടെന്നും ഇയാൾ ജഡ്ജിയോട് പറഞ്ഞു. വൈദ്യപരിശോധനയ്ക്കു ശേഷം പ്രതിയെ ചാവക്കാട് സബ് ജയിലിലേക്കു മാറ്റാൻ കോടതി ഉത്തരവിട്ടു.
അതേസമയം ജയിലിൽനിന്നു മാറാനുള്ള പ്രതിയുടെ നാടകമാണിതെന്ന് സംശയമുണ്ടെന്ന് ജയിൽ അധികൃതർ കോടതിയെ അറിയിച്ചു. പ്രതീഷ് നേരത്തെ വിയ്യൂർ സെൻട്രൽ ജയിലിലായിരുന്നു. ഇയാളിൽനിന്ന് മൊബൈൽ ഫോൺ പിടികൂടിയതോടെ അതിസുരക്ഷാ ജയിലിലേക്കു മാറ്റുകയായിരുന്നു. തന്നെ വധിക്കാനുള്ള ക്വട്ടേഷൻ ഏറ്റെടുത്തവരുടെ കൂട്ടത്തിൽ പ്രതീഷ് ഉള്ളതായി കൊടി സുനി ആരോപിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |