ന്യൂഡൽഹി: രാജ്യത്തെ നദികളെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യം എടുത്തുപറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി. നദികളെ പുനർജീവിപ്പിക്കേണ്ടത് ആവശ്യമാണെന്ന് പറഞ്ഞ അദ്ദേഹം നദികളെ അമ്മയായി കാണുന്നുവെന്നും പറഞ്ഞു. പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിൽ സംസാരിക്കുകായിരുന്നു പ്രധാനമന്ത്രി.
'നദികൾ നമ്മുടെ ജീവിതവുമായി ബന്ധപ്പെട്ടവയാണ്. ഇന്ന് ലോക നദീദിനമാണ്. ഈ ദിവസം ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഏറെ പ്രധാനപ്പെട്ടതാണ്. കാരണം ഈ ദിനം ഇന്ത്യൻ പാരമ്പര്യവുമായി ബന്ധപ്പെട്ടിരിക്കുക്കുന്നു. ലോക നദീ ദിനത്തിൽ ജനങ്ങളുടെ പങ്കാളിത്തത്തിലൂടെ സുഗമമായി പുരോഗമിക്കുന്ന നമാമി ഗംഗെ മിഷനെക്കുറിച്ച് ഞാൻ ഓർക്കുന്നു. തമിഴ്നാട്ടിലെ നാഗാ നദി വറ്റിവരണ്ടു, പക്ഷേ ഗ്രാമീണ സ്ത്രീകളുടെ സംരംഭങ്ങളും സജീവമായ ജനപങ്കാളിത്തവും കാരണം നദിക്ക് ജീവൻ നൽകി. ഇന്ന് നദിയിൽ ധാരാളം വെള്ളം ഉണ്ട്. വർഷത്തിൽ ഒരിക്കലെങ്കിലും രാജ്യത്തിന്റെ എല്ലാ കോണുകളിലുമുള്ളവർ നദീ ഉത്സവം ആഘോഷിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. നേരിയ തോതിലെങ്കിലും നദികളെ മലിനമാക്കുന്നത് തെറ്റാണ്'- പ്രധാനമന്ത്രി പറഞ്ഞു.
കഴിഞ്ഞമാസം 350 കോടി രൂപയുടെ ഇടപാട് യുപിഐ വഴി ഡിജിറ്റലായി നടത്തിയെന്നുപറഞ്ഞ പ്രധാനമന്ത്രി ഉത്സവ സീസണിൽ കൊവിഡ് സുരക്ഷാ നിയമങ്ങൾ പാലിക്കാൻ ജനങ്ങളോട് അഭ്യർത്ഥിക്കുകയും ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |