ശ്രീനഗര്‍: ജമ്മു കാശ്മീരിലെ ബന്തിപ്പൊരയിൽ ഇന്നലെ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിൽ രണ്ട് ഭീകരർ കൊല്ലപ്പെട്ടു. ഭീകരരിലൊരാൾ ബി.ജെ.പി നേതാവ് വസീം ബാരി വധക്കേസിലെ പ്രതിയാണ്. ഭീകരരിൽ നിന്ന് ആയുധങ്ങൾ സുരക്ഷാസേന പിടിച്ചെടുത്തു.
പ്രദേശത്ത് ഭീകരരുടെ സാന്നിദ്ധ്യത്തെക്കുറിച്ച് വിവരം ലഭിച്ചതിനെത്തുടർന്ന് സൈന്യവും പൊലീസും ചേർന്ന് സംയുക്ത പരിശോധന നടത്തി. ഭീകരർ വെടിയുതിര്‍ത്തതോടെ സൈന്യം തിരിച്ചടിക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |