കൊൽക്കത്ത: ഇറ്റലി യാത്രയ്ക്കു വിദേശകാര്യ മന്ത്രാലയം അനുമതി നിഷേധിച്ചതിൽ വിമർശനവുമായി ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. റോമിൽ നടക്കുന്ന സമാധാന സമ്മേളനത്തിൽ പങ്കെടുക്കാനാണ് മമത അനുമതി തേടിയത്. റോമിൽ എന്നെ ക്ഷണിച്ച ഒരു പരിപാടിയുണ്ടായിരുന്നു. ജർമൻ ചാൻസലറും മാർപാപ്പയും പങ്കെടുക്കും. പരിപാടിയിൽ പങ്കെടുക്കുന്നതിന് ഇറ്റലി എനിയ്ക്ക് പ്രത്യേക അനുമതി നൽകിയിട്ടുണ്ട്. എന്നാൽ, കേന്ദ്രസർക്കാർ അനുമതി നൽകിയില്ല. അതു മുഖ്യമന്ത്രിക്കു പറ്റിയ പരിപാടിയല്ലെന്നാണ് പറയുന്നത്. നിങ്ങൾക്ക് എന്നെ തടയാനാവില്ല, വിദേശയാത്രകൾക്കായി ആകാംക്ഷയോടെ കാത്തിരിക്കുന്ന ആളല്ല ഞാൻ.
പ്രധാനമന്ത്രി ഹിന്ദുക്കളെക്കുറിച്ചാണു സംസാരിക്കുന്നത്. ഞാനും ഒരു ഹിന്ദു സ്ത്രീയാണ്. എന്തുകൊണ്ടാണ് എനിക്ക് അനുമതിയില്ലാത്തത്, നിങ്ങൾക്ക് അസൂയയാണ്’– മമത പ്രതികരിച്ചു. ലോകാരോഗ്യ സംഘടനയുടെയോ യു.എസ് സർക്കാരിന്റെയോ അംഗീകാരമില്ലാത്ത കൊവാക്സിൻ എടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി എങ്ങനെ യു.എസ് യാത്ര നടത്തിയെന്നും മമത ചോദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |