നാഗ്പൂർ: നാഗ്പൂരിൽ 24കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കുകയും ഏഴാംമാസം ഗർഭഛിദ്രം നടത്തുകയും ചെയ്ത സംഭവത്തിൽ കാമുകൻ അറസ്റ്റിൽ. യുവാവിന്റെ ഭീഷണിയെ തുടർന്ന് യുട്യൂബ് വിഡിയോകൾ നോക്കി യുവതി ഗർഭഛിദ്രം നടത്തിയശേഷം പൊക്കിൾക്കൊടി മുറിച്ചെടുത്തു.
2016മുതൽ യുവതിയെ കാമുകനായ സൊഹൈൽ വഹാബ് ഖാൻ ഭീഷണിപ്പെടുത്തി നിരന്തരം പീഡിപ്പിച്ചിരുന്നു. യുവതി ഗർഭിണിയായതോടെ താൻ വിവാഹിതനായതിനാൽ വിവാഹം കഴിക്കാൻ സാധിക്കില്ലെന്ന് അറിയിച്ചശേഷം ഗർഭഛിദ്രത്തിന് നിർബന്ധിക്കുകയായിരുന്നു. തുടർന്ന് യുവതിയോട് യുട്യൂബ് വിഡിയോകളിലൂടെ ഗർഭഛിദ്രം നടത്തുന്നത് എങ്ങനെയാണെന്ന് പഠിക്കാനും ആവശ്യപ്പെട്ടു.
ഇതോടെ വീട്ടുകാർ മുംബയിൽ പോയിരുന്ന സമയം നോക്കി യുവതി ഗർഭഛിദ്രം നടത്തുകയായിരുന്നു. അടുക്കളയിൽ ഉപയോഗിക്കുന്ന കത്തി ഉപയോഗിച്ച് ഭ്രൂണത്തിൽ നിന്ന് പൊക്കിൾകൊടി വേർപ്പെടുത്തി. തുടർന്ന് ഏഴുമാസം പ്രായമായ ഭ്രൂണം ഖാൻ നശിപ്പിച്ചു. ആഴ്ചകൾക്ക് ശേഷം സംഭവം അറിഞ്ഞ യുവതിയുടെ വീട്ടുകാർ പരാതിയുമായി പൊലീസിനെ സമീപിച്ചു.
താജ് നഗറിലെ ശ്മശാനത്തിൽനിന്ന് ഭ്രൂണം കണ്ടെത്താൻ ഫോറൻസിക് സംഘവും പൊലീസും ശ്രമിച്ചെങ്കിലും നടന്നില്ല.
ആറുവർഷമായി പ്രണയത്തിലായിരുന്നു യുവതിയും ഖാനും. ഡ്രൈവറായ ഖാന് രണ്ടാം വിവാഹത്തിൽ ഒരു മകനുണ്ട്. രണ്ടാം വിവാഹത്തിന് ശേഷമാണ് യുവതിയുമായി ഇയാൾ സൗഹൃദം നടിച്ച് പ്രണയത്തിലാകുന്നത്. വിവാഹ വാഗ്ദാനവും നൽകിയിരുന്നു.
ഖാൻ തനിക്ക് മയക്കുമരുന്ന് കലർത്തിയ പാനീയം നൽകി മയക്കിയതിന് ശേഷമാണ് ആദ്യം പീഡിപ്പിപിച്ചതെന്ന് യുവതി പൊലീസിന് മൊഴി നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |