നെയ്യാറ്റിൻകര: നെയ്യാറ്രിൻകരയിലെ പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുളള റസ്റ്ര് ഹൗസ് അതിഥികളെ വരവേൽക്കാനുളള തയാറെടുപ്പിൽ. കാലപ്പഴക്കത്താൽ ശോചനീയാവസ്ഥയിലായിരുന്ന റസ്റ്ര് ഹൗസാണ് പുതുക്കി മോടിപിടിപ്പിച്ച് അതിഥികളെ വരവേൽക്കുന്നത്. അറ്റകുറ്റപ്പണികൾ അവസാനഘട്ടത്തിലേയ്ക്ക് നീങ്ങുന്ന നവീകരിച്ച വിശ്രമകേന്ദ്രത്തിന്റെ ഉദ്ഘാടനം രണ്ടാഴ്ചയ്ക്കുളളിലുണ്ടാകും. ഒരു ഏക്കർ 60 സെന്റ് സ്ഥലമുൾപ്പെടുന്ന കോമ്പൗണ്ടിനുളളിലാണ് നെയ്യാറ്റിൻകരയിലെ പി.ഡബ്ല്യു.ഡി വിശ്രമകേന്ദ്രവും പൊതുമരാമത്ത് ഓഫീസുകളും സ്ഥിതി ചെയ്യുന്നത്. നവീകരണത്തിന്റെ ഭാഗമായി മരാമത്ത് ഓഫീസുകളെയും റസ്റ്റ് ഹൗസിനെയും മതിൽ കെട്ടി രണ്ടായി വേർതിരിച്ചാണ് അറ്രകുറ്റപ്പണികളാരംഭിച്ചത്. ഒരു ഓടിട്ട കെട്ടിടവും ഒരു ഒറ്റനില കോൺക്രീറ്റ് കെട്ടിടവുമടക്കും രണ്ട് കെട്ടിടങ്ങളാണ് ഇവിടെ റസ്റ്റ് ഹൗസിനായിട്ടുണ്ടായിരുന്നത്.
പൊതുമരാമത്ത് വക 1.23 കോടി രൂപ ചെലവിട്ടാണ് നവീകരണ പ്രവൃത്തികൾ നടത്തുന്നത്. പണി പൂർത്തിയാക്കി എത്രയും വേഗം വിശ്രമകേന്ദ്രം തുറന്നകൊടുക്കുന്നതോടെ സഞ്ചാരികൾക്ക് കുറഞ്ഞ ചെലവിൽ ഇവിടെ താമസിക്കാനും അതുവഴി സർക്കാരിന് വരുമാനവും ലഭ്യമാകുമെന്നാണ് പ്രദേശവാസികളുടെ അഭിപ്രായം.
**പുതിയ മുഖവുമായി...
ഇതിൽ 80 വർഷത്തോളം പഴക്കമുളള രാജഭരണകാലത്ത് നിർമ്മിച്ച ഓടിട്ട കെട്ടിടം പൈതൃകമന്ദിരമായി നിലനിറുത്തി പഴമയൊന്നും നഷ്ടപ്പെടാത്ത രീതിയിലാണ് നവീകരിച്ചിട്ടുളളത്. ഓടിട്ട കെട്ടിടമായതിനാൽ ഒരിക്കലും ചോർച്ചയുണ്ടാകാതിരിക്കാനായി മേൽക്കൂരയിൽ അലുമിനിയം ഷീറ്റ് പാകിയാണ് നവീകരിച്ചിട്ടുളളത്. ഇവിടെ രണ്ട് എ.സി സ്യൂട്ട് റൂമുകളും തയാറാക്കിയിട്ടുണ്ട്. രണ്ടാമത്തെ കെട്ടിടത്തിൽ മുകളിൽ ഒരു നിലകൂടി നിർമ്മിച്ചാണ് കെട്ടിടം വിപുലീകരിച്ചിട്ടുളളത്. ഇവിടെ 250ഓളം പേർക്ക് ഇരിക്കാവുന്ന സമ്മേളന ഹാളും മൂന്ന് ഡബിൾ റൂമും പത്ത് പേർക്ക് കിടക്കാവുന്ന ഡോർമിറ്ററിയും തയാറാക്കിയിട്ടുണ്ട്. താഴെ ഒരു വി.ഐ.പി മുറിയും മിനി കോൺഫറൻസ് ഹാളുമാണ് ഒരുക്കിയിട്ടുളളത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |