ന്യൂഡൽഹി: .മൂന്ന് ദിവസത്തെ യു. എസ് സന്ദർശനം പൂർത്തിയാക്കി രാജ്യതലസ്ഥാനത്ത് തിരിച്ചെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഗംഭീര സ്വീകരണമാണ് ബി.ജെ.പി നേതാക്കളും പാർട്ടി പ്രവർത്തകപരും നൽകിയത്. നരേന്ദ്രമോദിയുടെ യു.എസ് സന്ദർശനവും യു,എന്നിലെ പ്രസംഗവും ആഗോളതലത്തിൽ തന്നെ ചർച്ചയായിരുന്നു. ഭീകരതയ്ക്കെതിരെ ആഞ്ഞടിച്ച് മോദി യു,എന്നിൽ നടത്തിയ പ്രസംഗവും ശ്രദ്ധ നേടി.
അതേസമയം യു.എസ് സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത ചർച്ചകളെ കുറിച്ചുള്ള റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട്. യു.എസില്‍ ചെലവിട്ട 65 മണിക്കൂറുകള്‍ക്കുള്ളിൽ 20 ചർച്ചകളിലാണ് നരേന്ദ്രമോദി പങ്കെടുത്തത്. യു.എസിലേക്കും അവിടെ നിന്നുള്ള മടക്കയാത്രയിലും വിമാനത്തില്‍ വച്ച് വളരെ നീണ്ട നാല് ചര്‍ച്ചയും മോദി നടത്തിയതായി പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ അറിയിച്ചു. ബുധനാഴ്ച യു.എസിലേക്ക് ഉള്ള യാത്രയില്‍ രണ്ട് ചര്‍ച്ചകളിലാണ് അദ്ദേഹം പങ്കെടുത്തത്.അവിടെ എത്തിയ ശേഷം ഹോട്ടലില്‍ മൂന്ന് ചര്‍ച്ചകള്‍ നടന്നു.
സെപ്തംബര്‍ 23ന് വിവിധ കമ്പനികളുടെ സി.ഇ.ഒകളുമായി അഞ്ച് ചര്‍ച്ചയാണ് മോദി നടത്തിയത്. തുടര്‍ന്ന് യു.എസ് വൈസ് പ്രസിഡന്‍റ് കമല ഹാരിസുമായുള്ള ചര്‍ച്ച നടന്നു. ജാപ്പനീസ് പ്രധാനമന്ത്രി യോഷിഹിതെ സുഗ, ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്കോട്ട് മോറിസണ്‍ എന്നിവരും ഈ കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.തുടര്‍ന്ന് ആഭ്യന്തര ചര്‍ച്ചകളും മോദി നടത്തി
വെള്ളിയാഴ്ചയാണ് യുഎസ് പ്രസിഡന്‍റ് ജോ ബൈഡനെ നരേന്ദ്ര മോദി കണ്ടത്. പിന്നാലെ ക്വാഡ് സമ്മേളനത്തിലും പങ്കെടുത്തു. ഇതിന് ശേഷം നാല് ആഭ്യന്തര ചര്‍ച്ചകളാണ് ഉണ്ടായിരുന്നത്. ശനിയാഴ്ച ഇന്ത്യയിലേക്കുള്ള തിരിച്ചുവരവിനിടെ വിമാനത്തില്‍ വച്ച് രണ്ട് ചര്‍ച്ചകളില്‍ കൂടി പ്രധാനമന്ത്രി പങ്കെടുത്തതായും പി.ഐ.ബി വൃത്തങ്ങള്‍ അറിയിച്ചു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |