ചെന്നൈ: ലോ റെക്‌ടൽ കാൻസറിന് വിജയകരമായ റോബോട്ടിക് കോളോറെക്‌ടൽ ശസ്‌ത്രക്രിയയ്ക്ക് വിധേയയായ 28കാരി ഡോ. ഡിജെ (യഥാർത്ഥ പേരല്ല) വൈദ്യശാസ്‌ത്രത്തിലെ ബിരുദാനന്തര ബിരുദം സ്വർണ മെഡലോടെ സ്വന്തമാക്കിയത് ചെന്നൈ അപ്പോളോ ഇൻസ്‌റ്റിറ്റ്യൂട്ട് ഒഫ് കോളോറെക്‌ടൽ സർജറിക്ക് ഇരട്ടി ആഘോഷമായി.
അത്യാധുനിക സാങ്കേതികവിദ്യയോടെ കോളോറെക്‌ടൽ രോഗങ്ങൾ പ്രത്യേകിച്ച് കോളോറെക്‌ടൽ കാൻസറുള്ളവർക്ക് കുറഞ്ഞ ബുദ്ധിമുട്ടുകൾ മാത്രമുണ്ടാകുന്ന റോബോട്ടിക് ശസ്ത്രക്രിയാ മാർഗങ്ങൾ അപ്പോളോ ഇൻസ്‌റ്റിറ്റ്യൂട്ട് ഒഫ് കോളോറെക്‌ടൽ സർജറിയിൽ ആരംഭിച്ചതിന്റെ അഞ്ചാംവാർഷിക വേളകൂടിയാണിത്. മെഡിക്കൽ പി.ജിക്ക് ചേരാനിരുന്ന 24-ാം വയസിലാണ് ഡോ. ഡിജെയ്ക്ക് രോഗം കണ്ടെത്തിയതെന്ന് ഇൻസ്‌റ്റിറ്റ്യൂട്ടിലെ കൺസൾട്ടന്റ് കോളോറെക്‌ടൽ ആൻഡ് റോബോട്ടിക് സർജൻ ഡോ. വെങ്കിടേഷ് മുനികൃഷ്‌ണൻ പറഞ്ഞു.
എന്നാൽ, നൂതനമായ റോബോട്ടിക് സർജറിയിലൂടെ ഡോ.ഡിജെ പ്രതിസന്ധികൾ മറികടന്ന് ഇരട്ടവിജയം ജീവിതത്തിലെ കൊയ്യുകയായിരുന്നുവെന്ന് അപ്പോളോ ഹോസ്‌പിറ്റൽസ് ഗ്രൂപ്പ് ചെയർമാൻ ഡോ. പ്രതാപ് സി. റെഡ്ഡി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |