സന: വടക്കൻ യെമനിലെ ഹജ്ജ പ്രവിശ്യയിൽ ഹൂതി വിമതരുടെെ മിസൈൽ ആക്രമണത്തിൽ 6 പേർ കൊല്ലപ്പെട്ടു. 20 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ശനിയാഴ്ച രാത്രിയോടെയാണ് ആക്രമണമുണ്ടായത്. പൊതുഅവധി ആഘോഷിക്കാനെത്തിയ ജനക്കൂട്ടത്തെ ലക്ഷ്യമാക്കിയായിരുന്നു മിസൈൽ പതിച്ചത്. മരിച്ചവരിൽ സാധാരണക്കാരും സൈനികരുമുൾപ്പെടുന്നുവെന്നാണ് വിവരം. യെമനെ റിപ്പബ്ലിക് ആക്കിയ 1962 വിപ്ലവത്തിന്റെ 59ാം വാർഷികാഘോഷങ്ങളിൽ പങ്കെടുക്കാൻ ധാരാളം ആളുകൾ എത്തിയിരുന്നു.
2014 മുതൽ രാജ്യത്തിന്റെ വടക്കൻ പ്രദേശങ്ങൾ ഹൂതി വിമതർ കയ്യടക്കിയതിന് പിന്നാലെ യെമനിൽ ആഭ്യന്തര കലാപം രൂക്ഷമാണ്. വർഷങ്ങൾ നീണ്ട കടുത്ത പോരാട്ടത്തിനൊടുവിൽ 2018 ൽ മിഡി അടക്കമുള്ള പ്രദേശങ്ങൾ യെമൻ സൈന്യം തിരിച്ചുപിടിച്ചിരുന്നു. പതിനായിരക്കണക്കിന് ജനങ്ങൾ കൊല്ലപ്പെട്ട ആഭ്യന്തര യുദ്ധത്തെ തുടർന്ന് 40 ലക്ഷത്തിലധികം ജനങ്ങൾ രാജ്യത്ത് നിന്നും പലായനം ചെയ്തുവെന്നാണ് വിവരം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |