നിലമ്പൂർ: ഓപ്പറേഷൻ പി ഹണ്ട് പരിശോധനയിൽ വഴിക്കടവ് വെള്ളക്കട്ടയിലെ ചീനിക്കൽ അബ്ദുൽ വദൂദിനെ (31) വഴിക്കടവ് പൊലീസ് അറസ്റ്റ് ചെയ്തു. ഓൺലൈനിൽ അശ്ലീലദൃശ്യങ്ങൾ സ്ഥിരമായി കാണുന്നവരെ പിടികൂടുന്നതിനായി സൈബർ സെല്ലിന്റെ കീഴിൽ സ്‌പെഷ്യൽ ടീം രൂപികരിച്ച് ജില്ലയിൽ വിവിധ കേന്ദ്രങ്ങളിൽ ഓപ്പറേഷൻ പി ഹണ്ട് എന്ന പേരിട്ടായിരുന്നു ഞായറാഴ്ച രാവിലെ മുതൽ നടത്തിയ റെയ്ഡ്. പൊലീസ് നടത്തിയ തിരച്ചിലിൽ മൊബൈൽ ഫോൺ വഴി അശ്ലീല വെബ്‌സൈറ്റിൽ ദൃശ്യങ്ങൾ പതിവായി കണ്ടതായും ഡൗൺലോഡ് ചെയ്ത് സൂക്ഷിച്ചതായും കണ്ടെത്തി.
ഇത്തരം ദൃശ്യങ്ങൾ പതിവായി കാണുന്നവരെയും ഡൗൺലോഡ് ചെയ്യുന്നവരെയും സൈബർ സെൽ വഴി നിരീക്ഷിച്ചശേഷമാണ് പരിശോധന നടത്തിയത്. ഡൗൺലോഡ് ചെയ്ത ദൃശ്യങ്ങൾ പ്രചരിപ്പിച്ചിട്ടുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്. കഴിഞ്ഞ കുറേ നാളുകളായി സൈബർ സെൽ ഇവരെ നിരീക്ഷിച്ചുവരുകയായിരുന്നു. പിടിച്ചെടുത്ത മൊബൈൽഫോൺ കൂടുതൽ പരിശോധനകൾക്കായി ഫൊറൻസിക് വിഭാഗത്തിനു കൈമാറി. നിരോധിത സൈറ്റുകളിൽനിന്ന് കുട്ടികളുടെ അശ്ലീല വീഡിയോകൾ ഡൗൺലോഡ് ചെയ്യുകയോ കാണുകയോ ചെയ്തിട്ടുണ്ടെന്ന് തെളിഞ്ഞാൽ പോക്‌സോ കേസ് കൂടി ചാർജ് ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.
വഴിക്കടവ് പൊലീസ് ഇൻസ്‌പെക്ടർ പി.അബ്ദുൾ ബഷീറിന്റെ നേതൃത്വത്തിൽ സബ് ഇൻസ്‌പെക്ടർ തോമസ്‌കുട്ടി ജോസഫ്,സീനിയർ സിവിൽ പൊലീസ് ഓഫീസർ ഇ.എൻ സുധീർ സിവിൽ പൊലീസ് ഓഫീസർ കെ. പിബിജു, എസ്.പ്രശാന്ത് കുമാർ,സരിത സത്യൻ എന്നിവരാണ് പരിശോധനാ സംഘത്തിലുണ്ടായിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |