കൊച്ചി: പുരാവസ്തു വിൽപനക്കാരനെന്ന പേരിൽ കോടിക്കണക്കിന് രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ മോൻസൺ മാവുങ്കൽ കെ പി സി സി അദ്ധ്യക്ഷൻ കെ സുധാകരനൊപ്പം ഇരിക്കുന്ന ചിത്രം പുറത്ത്. കോൺഗ്രസ് നേതാവ് ലാലി വിൻസെന്റും മുൻ ചീഫ് സെക്രട്ടറി ജിജി തോംസണും ഉൾപ്പടെയുള്ളവരും ചിത്രത്തിലുണ്ട്.
മോൻസൺ മാവുങ്കലിനെ തനിക്ക് പരിചയമുണ്ടെന്ന് ജിജി തോംസൺ ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു. താനും മോൻസണും പ്രവാസി മലയാളി ഫെഡറേഷന്റെ രക്ഷാധികാരികളാണ്. സംഘടനയുടെ പ്രവർത്തനങ്ങൾ ചർച്ചചെയ്യാൻ മോൻസണെ കണ്ടിട്ടുണ്ട്. പുരാവസ്തു ശേഖരം കാണിക്കാൻ അയാൾ വീട്ടിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്നും, ഭാര്യയ്‌ക്കൊപ്പമാണ് പോയതെന്നും ജിജി തോംസൺ പറഞ്ഞു.
ആരേയും അത്ഭുതപ്പെടുത്തുന്ന പുരാവസ്തുക്കുടെ വലിയ ശേഖരമായിരുന്നു മോൻസണ് ഉണ്ടായിരുന്നതെന്നും, എന്നാൽ ഇവ ഒറിജിനലാണോ എന്ന് സംശയം തോന്നിയിരുന്നു. ചോദിച്ചപ്പോൾ എല്ലാത്തിനും ആധികാരികമായ രേഖകളുണ്ടെന്നാണ് മോൻസൺ അവകാശപ്പെട്ടതെന്നും ജിജി തോംസൺ പറഞ്ഞു.
ഒറ്റനോട്ടത്തിൽ മ്യൂസിയമെന്ന് തോന്നിപ്പിക്കും വിധം പുരാവസ്തുക്കളുടെ ശേഖരം നിറഞ്ഞതാണ് ഇയാളുടെ കലൂരിലെ വീട്. യേശുവിനെ ഒറ്റിയതിന് യൂദാസിന് കിട്ടിയ 30 വെള്ളിക്കാശിൽ ഒരെണ്ണം തന്റെ കൈയിലുണ്ടെന്നുവരെ ഇയാൾ അവകാശപ്പെട്ടിരുന്നു. പുരാവസ്തുക്കളിൽ ഭൂരിഭാഗവും എറണാകുളത്തു നിന്ന് തുച്ഛമായ വിലയ്ക്ക് വാങ്ങിയതാണ്.വ്യാജ പുരാവസ്തുക്കൾ നിർമ്മിക്കാൻ സ്വന്തം ടീമും സംവിധാനങ്ങളുമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |