കാഞ്ഞിരപ്പള്ളി: കൂവപ്പള്ളി കളപ്പുരയ്ക്കൽ റിജോയുടെ നാലുമാസം പ്രായമുള്ള മകൻ ഇഹാൻ മരിച്ച സംഭവത്തിൽ അമ്മ സൂസനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മാനസികാസ്വാസ്ഥ്യമുള്ള ഇവർ കുട്ടിയെ കൊലപ്പെടുത്തിയെന്ന് കരുതുന്നതായി പൊലീസ് അറിയിച്ചു. കുട്ടി കരഞ്ഞപ്പോൾ ഉറക്കം നഷ്ടപ്പെട്ടതിന്റെ ദേഷ്യത്തിൽ വായും മൂക്കും പൊത്തിപ്പിടിച്ചുവെന്ന് സൂസൻ മൊഴി നൽകിയിട്ടുണ്ട്. ആരോഗ്യ വിദഗ്ദ്ധന്റെ അഭിപ്രായം തേടിയ ശേഷമാകും ചേദ്യം ചെയ്യൽ, അറസ്റ്റ് തുടങ്ങിയ നടപടികളിലേക്ക് കടക്കുകയെന്ന് പൊലീസ് പറഞ്ഞു. ശ്വാസം മുട്ടിയാണ് കുട്ടി മരിച്ചതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായിരുന്നു. മുഖത്ത് വിരൽ അമർത്തിയതിന്റെ പാടുമുണ്ട്. സംഭവ സമയത്ത് കുട്ടിയും അമ്മയും മാത്രം വീട്ടിലുണ്ടായിരുന്നതിനാലാണ് ഇവരെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയത്. വിവാഹം കഴിഞ്ഞതുമുതൽ തന്നെ ഇവർ മാനസികാസ്വാസ്ഥ്യത്തിന് ചികിത്സയിലായിരുന്നുവെന്ന് ബന്ധുക്കളുടെ മൊഴിയിൽ നിന്നും ചികിത്സാ രേഖകളിൽ നിന്നും പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |