ചങ്ങനാശേരി: ആത്മീയതയുടെ ഉന്നതതലങ്ങളിൽ ഇരിക്കുന്നവരുടെ വേദനകൾ അറിയാൻ ശ്രമിക്കണമെന്ന് ഗോവ ഗവർണ്ണർ പി. എസ്. ശ്രീധരൻപിള്ള പറഞ്ഞു. പാലാ ബിഷപ്പ് പറഞ്ഞതും അതാണ്. അഭിപ്രായം പറഞ്ഞതിന്റെ പേരിൽ ബിഷപ്പിനെ ക്രൂശിക്കരുതായിരുന്നു. വർത്തമാനകാലത്ത് നടക്കുന്ന സംഭവങ്ങളിൽ പലതും താളം തെറ്റുന്നു. വിവാദങ്ങളും അപവാദങ്ങളും അരങ്ങു തകർക്കുന്നത് വലിയ വേദനയുളവാക്കുന്നു. സാമൂഹ്യ സന്തുലിതാവസ്ഥ അട്ടിമറിക്കാൻ ഇത് ഇടയാക്കും. എല്ലാവരും ഒരുമിച്ച് നിൽക്കേണ്ട സമയമാണിത്. ഉദാത്ത മാതൃകകൾ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന കാലമാണിത്. ധർമ്മബോധത്തോടെയുള്ള പ്രവർത്തനമാണ് ജനാധിപത്യത്തിൽ വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചങ്ങനാശേരിയിൽ മുൻ എം.എൽ.എ സി.എഫ് തോമസിന്റെ ഒന്നാം ചരമാർഷികവും സി.എഫ് തോമസ് ഫൗണ്ടേഷൻ ഉദ്ഘാടനവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |