ന്യൂഡൽഹി: നീറ്റ് - എസ്.എസ്. (സൂപ്പർ സ്പെഷ്യാലിറ്റി ) അവസാനവട്ട മാറ്റങ്ങൾ വരുത്തുന്നതിന് ദേശീയ പരീക്ഷ ബോർഡിനേയും ദേശീയ മെഡിക്കൽ കമ്മീഷനേയും നിഷിതമായി വിമർശിച്ച് സുപ്രീംകോടതി.
പരീക്ഷ നടത്തിപ്പിലും സിലബസിലും അവസാന നിമിഷം വരുത്തിയ അവൃക്തമായ മാറ്റങ്ങൾക്ക് എതിരെ 41 പി.ജി. ഡോക്ടർമാർ സമർപ്പിച്ച ഹർജി പരിഗണിക്കുന്നതിനിടെയാണ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഢ് അദ്ധ്യക്ഷനായി ജസ്റ്റിസ് ബി.വി.നാഗരത്ന ഉൾപ്പെട്ട ബെഞ്ച് വിമർശനം ഉന്നയിച്ചത്. “ പരീക്ഷയ്ക്കായി വിദ്യാർത്ഥികൾ മാസങ്ങൾക്ക് മുൻപ് തയാറെടുപ്പ് നടത്താൻ ആരംഭിച്ചശേഷം അവസാന നിമിഷം ഈ മാറ്റങ്ങൾ എന്തിനാണ്? ഈ മാറ്റങ്ങൾ അടുത്തവർഷം പ്രബല്യത്തിൽ വരുത്തിയാൽ പോരെ?യുവ ഡോക്ടമാരുടെ ജീവൻ വച്ചുള്ള കളിയാണ്. അവരെ വച്ച് പന്താടാൻ അനുവദിക്കില്ല.അവസാനവട്ടം മാറ്റങ്ങൾ പാടില്ലെന്നും” സുപ്രീംകോടതി വാക്കാൽ നിരീക്ഷിച്ചു.കേസ് അടുത്തയാഴ്ച പരിഗണിക്കാൻ മാറ്രി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |