ന്യൂഡൽഹി: യു.പി.എ സർക്കാർ 2004ൽ അധികാരത്തിൽ വന്നപ്പോൾ സോണിയ ഗാന്ധി പ്രധാനമന്ത്രി ആകേണ്ടതായിരുന്നുവെന്ന് കേന്ദ്രമന്ത്രി രാംദാസ് അത്താവാലെ പറഞ്ഞു. മൻമോഹൻ സിംഗിന് പകരം ശരദ് പവാറിനെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കണമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
അമേരിക്കയുടെ വൈസ് പ്രസിഡന്റായ ഇന്ത്യൻ വംശജ കമലഹാരിസുമായി താരതമ്യം ചെയ്തുകൊണ്ടായിരുന്നു കേന്ദ്രമന്ത്രിയുടെ പ്രസ്താവന. കമല ഹാരിസിന് യു.എസ് വൈസ് പ്രസിഡന്റ് ആകാമെങ്കിൽ എന്തുകൊണ്ട് സോണിയയ്ക്ക് ഇന്ത്യൻ പ്രധാനമന്ത്രി ആയിക്കൂടാ? സോണിയയ്ക്ക് ഇന്ത്യൻ പൗരത്വമാണുള്ളത്. കൂടാതെ ലോക്സഭാ അംഗവും മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ഭാര്യയുമാണ്.’- അത്താവാലെ പറഞ്ഞു.സോണിയ വിദേശിയാണെന്ന തരത്തിലുള്ള ചർച്ചകൾ അർത്ഥശൂന്യമാണ്. പ്രധാനമന്ത്രിയാകാൻ സോണിയയ്ക്ക് താൽപര്യമില്ലെങ്കിൽ മൻമോഹനു പകരം ശരദ് പവാറിനെ തിരഞ്ഞെടുക്കണമായിരുന്നു. എന്നാൽ കോൺഗ്രസ് അതു ചെയ്തില്ല. അന്ന് പവാർ അധികാരത്തിലെത്തിയിരുന്നെങ്കിൽ കോൺഗ്രസ് കൂടുതൽ ശക്തമായേനെയെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |