കൊച്ചി: കഴിഞ്ഞ നിയമസഭാതിരഞ്ഞെടുപ്പിൽ ഇരിങ്ങാലക്കുട മണ്ഡലത്തിൽ നിന്ന് വിജയിച്ച മന്ത്രി ആർ. ബിന്ദുവിനെതിരെ എതിർ സ്ഥാനാർത്ഥി തോമസ് ജെ. ഉണ്ണിയാടൻ നൽകിയ ഇലക്‌ഷൻ ഹർജി ഹൈക്കോടതി ഒക്ടോബർ 25ലേക്ക് മാറ്റി. ഹർജിയിലുള്ള എതിർപ്പ് അറിയിക്കാൻ ബിന്ദുവിന്റെ അഭിഭാഷകൻ കൂടുതൽ സമയം തേടിയത് അനുവദിച്ചാണ് ജസ്റ്റിസ് വി. ഷെർസിയുടെ നടപടി. പ്രൊഫസർ അല്ലാതിരുന്നിട്ടും പ്രൊഫ. ആർ. ബിന്ദു എന്ന പേരിലാണ് ഇലക്‌ഷൻ പ്രചാരണം നടത്തിയതെന്നും ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് വോട്ടു നേടിയത് തിരഞ്ഞെടുപ്പു ക്രമക്കേടിന്റെ പരിധിയിൽ വരുമെന്നും ആരോപിച്ചാണ് കേരള കോൺഗ്രസ് നേതാവായ ഉണ്ണിയാടൻ ഹർജി നൽകിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |