കൊച്ചി: കേരളത്തിലെ നക്‌സല്‍ പ്രസ്ഥാനത്തെ പൂര്‍ണമായും തെറ്റെന്ന് പറയാന്‍ കഴിയില്ലെന്ന് കഥാകൃത്ത് സന്തോഷ് ഏച്ചിക്കാനം പറഞ്ഞു. എസ്.എസ്.എഫ് കേരള സാഹിത്യോത്സവിന്റെ ഭാഗമായി നടന്ന കഥ കാലം കാഴ്ചപ്പാടുകള്‍ സെഷനില്‍ മുഹമ്മദലി കിനാലൂരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
നക്‌സല്‍ പ്രസ്ഥാനങ്ങളുടെ മാര്‍ഗം ശരിയായിരുന്നില്ലെങ്കിലും ലക്ഷ്യം നല്ലതായിരുന്നു. നിഷ്ഠൂര പ്രവൃത്തികള്‍ നടത്തിയിരുന്ന ജന്മികളോടും മറ്റുമുള്ള നക്‌സലുകളുടെ സമീപനം തെറ്റായിരുന്നുവെന്ന് പറയുന്നത്. ഇന്നത്തെ സാഹചര്യത്തിലാണ്. എന്നാല്‍ അത് അന്നത്തെ കാലത്തെ ശരിയായിരുന്നു. ഇന്ന് നമ്മള്‍ വെച്ച് പുലര്‍ത്തുന്ന ഐഡിയോളജി നാളത്തെ തെറ്റാകാം അത് പോലെയാണ് നാം ഇതിനെയും കാണേണ്ടതെന്നും സന്തോഷ് ഏച്ചിക്കാനം പറഞ്ഞു.
കമ്യൂണിസ്റ്റുകള്‍ക്കും സാധാരണക്കാരന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയുന്നില്ലെന്ന് പറഞ്ഞാണ് നക്‌സല്‍ പ്രസ്ഥാനങ്ങള്‍ വരുന്നത്. ജന്‍മി കുടിയാന്‍ പ്രശ്‌നങ്ങള്‍ കുറേയൊക്കെ കമ്യൂണിസ്റ്റുകള്‍ പരിഹരിച്ചുവെങ്കിലും ആദിവാസി പ്രശ്‌നങ്ങള്‍ അഡ്രസ് ചെയ്യാന്‍ അവര്‍ക്ക് സാധിച്ചില്ല. ആ വിടവിലേക്കാണ് നക്‌സല്‍ പ്രസ്ഥാനങ്ങള്‍ കടന്നുകയറിയത്. വര്‍ഗ ശത്രുവിനെ ഉന്‍മൂലനം ചെയ്താലാണ് സമാധാനം കൈവരിക എന്ന് വിശ്വസിച്ച ഈ ഐഡിയോളജി ഒരു രാഷ്ട്രീയ സ്വപ്നാടനമായിരുന്നു.
ഇന്നും നിഷ്ഠൂര പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരുണ്ട്. നിയമത്തിനെതിരാണെങ്കിലും ഇത്തരം അക്രമകാരികളെ ഉന്മൂലനം ചെയ്യണമെന്നാണ് ചില സാഹചര്യങ്ങളില്‍ തോന്നുകയെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |