ന്യൂഡൽഹി: വിവാദ കാർഷിക നിയമങ്ങൾക്കെതിരെ ആഹ്വാനം ചെയ്ത ഭാരത് ബന്ദ് വിജയകരമെന്ന് ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടിക്കായത്ത് അവകാശപ്പെട്ടു. മൂന്ന് നിയമങ്ങളും റദ്ദാക്കുകയും താങ്ങുവില സംബന്ധിച്ച് നിയമം ഉണ്ടാക്കുകയും ചെയ്യുന്നതുവരെ പ്രക്ഷോഭം അവസാനിക്കില്ലെന്ന് അദ്ദേഹം ഒരിക്കൽ കൂടി ആവർത്തിച്ചു.
യു.പിയിൽ 800ലധികം സ്ഥലങ്ങളിൽ പ്രക്ഷോഭങ്ങൾ നടന്നിട്ടുളളതായി ടിക്കായത്ത് പറഞ്ഞു. അത് നന്നായിട്ടുണ്ട്, എന്നിരുന്നാലും ചില കടകൾ തുറന്നിരുന്നു. കാരണം, യു.പിയിൽ പ്രതിഷേധത്തിന്റെ കാര്യമായ പ്രഭാവം ഇല്ലെന്ന് കാണിക്കുന്നതിലായിരുന്നു സർക്കാരിന്റെ ശ്രദ്ധ. പക്ഷേ പ്രക്ഷോഭം പൂർണ്ണ വിജയമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.
ഞങ്ങൾ അടച്ച് മുദ്രവച്ചുളള ഒരു പ്രക്ഷോഭവും ചെയ്തിട്ടില്ലെന്നും ആളുകൾക്ക് നീങ്ങാനുള്ള സ്വാതന്ത്ര്യം നൽകിയതായും ടിക്കായത്ത് അവകാശപ്പെട്ടു. എന്തുകൊണ്ടാണ് ബി.ജെ.പി തിരഞ്ഞെടുപ്പ് വരെ പ്രക്ഷോഭം നീട്ടിക്കൊണ്ട് പോകുന്നത്. ചില ഭേദഗതികൾ വരുത്തിയാലും നിയമം പിൻവലിക്കില്ല എന്ന വ്യവസ്ഥ ചർച്ച ചെയ്യാൻ കൃഷി മന്ത്രി ആഗ്രഹിക്കുന്നു. അവർ മുൻകൂട്ടി തീരുമാനമെടുത്തിട്ടുണ്ടെങ്കിൽ, തങ്ങൾ പോകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കൃഷിമന്ത്രിയോട് എന്താണോ പറഞ്ഞിരിക്കുന്നത് അത് യോഗത്തിലും അതേപോലെ വന്നു പറയുന്നു. അതിനപ്പുറത്തേക്ക് സംസാരിക്കുവാൻ അദ്ദേഹത്തിന് ശക്തിയില്ല. കൃഷി മന്ത്രിക്ക് പൂർണ്ണ അധികാരം നൽകിയാൽ, പ്രക്ഷോഭത്തിന്റെ കാര്യത്തിൽ തീരുമാനമാകും. എന്നാൽ സർക്കാർ എത്ര സംസാരിക്കുന്നുവോ അദ്ദേഹം അതേകാര്യം ആവർത്തിക്കുന്നു. അതിൽ നിന്നും മുന്നോട്ട് ഒരിക്കൽപ്പോലും പോയിട്ടില്ലെന്നും ടിക്കായത്ത് പ്രതികരിച്ചു.
ബി.ജെ.പിക്കാർ അറിവുള്ളവരാണ്, അവരിൽ നിന്നാണ് തങ്ങൾക്ക് ഭാരത് ബന്ദിന്റെ ആശയം ലഭിച്ചതെന്നും ബി.ജെ.പി നേതാക്കളെ പരിഹസിച്ചുകൊണ്ട് ടിക്കായത്ത് പറഞ്ഞു. മുമ്പ് ബി.ജെ.പിക്കാർ ഭാരത് ബന്ദ് നടത്തിയിരുന്നു. ഭാരത് ബന്ദ് എന്ന ആശയം ഞങ്ങൾ അവരിൽ നിന്ന് എടുത്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, മൂന്ന് സംസ്ഥാനങ്ങളുടെ പ്രക്ഷോഭമെന്ന് വിളിച്ചിരുന്നവരുടെ മുഖത്തേറ്റ അടിയാണ് ഇന്നത്തെ ബന്ദ് എന്ന് ഭാരതീയ കിസാൻ യൂണിയൻ പ്രതികരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |