തിരുവനന്തപുരം: കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തിന്റേത് തെറ്റായ ശൈലിയാണെന്ന് ഹൈക്കമാൻഡ് പ്രതിനിധിയെ അറിയിച്ചെന്ന് വി.എം. സുധീരൻ വാർത്താലേഖകരോട് പറഞ്ഞു.
എല്ലാ കാര്യങ്ങളും പറഞ്ഞു. ഇനി എ.ഐ.സി.സിയുടെ തീരുമാനം കാക്കുന്നു. തെറ്റായ പ്രവണതകൾ തിരുത്താൻ നടപടിയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. എന്നാൽ, തന്റെ രാജികൾ അതു പോലെ നിലനിൽക്കും. ഡി.സി.സി പ്രസിഡന്റുമാരുടെ പട്ടിക വരുന്നത് വരെ ക്രിയാത്മക ചർച്ചകൾ നടന്നിട്ടില്ല. തന്നോട് സംസാരിച്ചിട്ടില്ല. ഇപ്പോൾ താനുമായി ആശയവിനിമയം നടത്താൻ ദേശീയ നേതൃത്വം തയാറായതിൽ നന്ദിയുണ്ട്. പുതിയ നേതൃത്വത്തിൽ വലിയ പ്രതീക്ഷയുണ്ടായിരുന്നെങ്കിലും അതിനൊത്ത് അവർ മുന്നോട്ട് പോയില്ല. .
കോൺഗ്രസ് സംസ്കാരത്തിന് യോജിച്ചതല്ലാത്ത ചില നടപടികളുമുണ്ടായി. താനിന്നു വരെ പരസ്യമായി ഒന്നും പറഞ്ഞിട്ടില്ല. കാര്യങ്ങൾ കൈവിട്ടു പോയപ്പോഴാണ് പ്രതികരിച്ചത്. കോൺഗ്രസ് നേതൃത്വത്തിന് കത്തയച്ചിട്ടും പ്രതികരണമുണ്ടായില്ല. ആശങ്കകളും ആകുലതകളും പങ്കുവച്ചു. തനിക്ക് സ്ഥാനമൊന്നും വേണ്ടെന്ന് വർഷങ്ങൾക്ക് മുമ്പേ തീരുമാനിച്ചതാണ്. ഡി.സി.സി പ്രസിഡന്റുമാരുടെ നിയമനത്തിന് ആരുടെ പേരും പറയില്ലെന്നും രാഷ്ട്രീയകാര്യസമിതിയിൽ താൻ വ്യക്തമാക്കിയെങ്കിലും അഭിപ്രായങ്ങളില്ലെന്നല്ല. ശരിതെറ്റുകൾ ചർച്ച ചെയ്ത് തീരുമാനിക്കണം-സുധീരൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |