പ്രമാടം: അച്ചൻകോവിലാറ്റിലെ പാറക്കടവ് പാലത്തിന് സമീപം മാലിന്യങ്ങൾ തള്ളുന്നതായി പരാതി. പത്തനംതിട്ട നഗരസഭയെയും പ്രമാടം ഗ്രാമപഞ്ചായത്തിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഭാഗങ്ങളിലാണ് ഭക്ഷണ സാധനങ്ങളുടെയും ഇറച്ചികോഴികളുടെയും മറ്റും അവശിഷ്ടങ്ങളിൽ കവറുകളിലാക്കി രാത്രികാലങ്ങളിൽ തള്ളുന്നത്. ഇതുമൂലം തെരിവുനായ്കളുടെ ശല്യം ഈ പ്രദേശങ്ങളിൽ വർദ്ധിച്ചിട്ടുണ്ട്. കാൽനട യാത്രക്കാർക്കും ഇരുചക്ര വാഹനയാത്രക്കാർക്കും നേരെ കുരച്ചുകൊണ്ട് പാഞ്ഞടുക്കുന്ന നായ്കൾ നാട്ടുകാർക്കും ഭീഷണിയായിട്ടുണ്ട്. നേരത്തെ പത്തനംതിട്ട നഗരസഭയും പ്രമാടം ഗ്രാമപഞ്ചായത്തും സ്ക്വാഡുകൾ രൂപീകരിക്കുകയും ഇത്തരക്കാരെ നാട്ടുകാരുടെ സഹായത്തോടെ പിടികൂടി പൊലീസിൽ ഏർപ്പിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഇപ്പോൾ സ്ക്വാഡ് പ്രവർത്തനം നിർജ്ജീവമാണ്. ഇരുളിന്റെ മറവിൽ മാലിന്യം തള്ളുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ അധികൃതർ തയാറാകണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |