കൊച്ചി: വ്യാജ പുരാവസ്തുക്കൾ നിർമിക്കാൻ മോൻസൺ മാവുങ്കലിനെ സഹായിച്ചവർ ഒളിവിൽ. കൊച്ചിയിൽവച്ചായിരുന്നു പുരാവസ്തുക്കളുടെ നിർമാണം.ടിപ്പു സുൽത്താന്റെ സിംഹാസനം കുണ്ടന്നൂരിലാണ് ഉണ്ടാക്കിയത്. മോശയുടെ അംശവടി എളമക്കരയിലുമാണ് നിർമിച്ചത്.
തോക്കേന്തിയ ഗുണ്ടാസംഘങ്ങളെയും ഒപ്പംകൂട്ടിയായിരുന്നു മോൻസൺ മാവുങ്കലിന്റെ യാത്ര.എല്ലാം കളിതോക്കുകളാണെന്നാണ് അന്വേഷണസംഘം പറയുന്നത്. മോൻസണിന്റെ സാമ്പത്തിക തട്ടിപ്പുകളിൽ ഇവർക്കു പങ്കുണ്ടോ എന്നും അന്വേഷിക്കുണ്ട്.
മോൻസണെതിരെ കൂടുതൽ കേസുകൾ
6.27 കോടി രൂപ വായ്പ വാങ്ങി കബളിപ്പിച്ചുവെന്ന് കാണിച്ച് പന്തളം ശ്രീവത്സം ഗ്രൂപ്പ് ഉടമ പരാതി നൽകി. പരാതി ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നു. വയനാട്ടിൽ കാപ്പിത്തോട്ടം പാട്ടത്തിന് എടുത്തുനൽകാമെന്ന പേരിൽ പണം തട്ടിയ കേസിലും മോൻസണെ അറസ്റ്റ് ചെയ്തു.പത്തനംതിട്ട സ്വദേശി രാജീവിൽനിന്ന് 1.62 കോടി രൂപ തട്ടിയെടുത്തതായുള്ള പരാതിയിലാണ് നടപടി.
വയനാട്ടിൽ മദ്ധ്യപ്രദേശ് സർക്കാരിന് 500 ഏക്കർ കാപ്പിത്തോട്ടം ഉണ്ട്. മദ്ധ്യപ്രദേശ് സ്വദേശിനിയുടേതായിരുന്നു ഈ സ്ഥലം. അവർ മരണപ്പെട്ടപ്പോൾ അവകാശികൾ ഇല്ലാത്തതിനാൽ സർക്കാരിൽ വന്നുചേർന്നതാണ്. ഈ സ്ഥലം ലീസിന് വാങ്ങിക്കൊടുക്കാമെന്നു പറഞ്ഞാണ് രാജീവിൽനിന്ന് മോൻസൺ 1.62 കോടി രൂപ തട്ടിയത്.
അതേസമയം മോൻസൺ മാവുങ്കലിന്റെ ജാമ്യഹർജിയിലും അഞ്ച് ദിവസം കസ്റ്റഡിയിൽ വേണമെന്ന ക്രൈംബ്രാഞ്ചിന്റെ അപേക്ഷയിലും എറണാകുളം അഡീഷണൽ സെഷൻസ് കോടതി ഇന്ന് വിധി പറയും. ഇത് രണ്ട് വ്യക്തികൾ തമ്മിലുള്ള സിവിൽ കേസാണെന്നും, തനിക്ക് പരിഹരിക്കാൻ കഴിയുമെന്നുമാണ് മോൻസണിന്റെ വാദം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |