കൊച്ചി: മോൻസൺ മാവുങ്കലിനെതിരെയുള്ള പരാതി പിൻവലിക്കാൻ നടൻ ബാലയുടെ ഇടപെടൽ.മോൻസണിന്റെ ഡ്രൈവറായിരുന്ന അജിത്തുമായുള്ള ബാലയുടെ ഫോൺ സംഭാഷണം പുറത്തുവന്നു. അജിത്തും മോൻസണുമായുള്ള പ്രശ്‌നം പരിഹരിക്കാനാണ് ബാല ഇടപെട്ടത്.
മോൻസണെതിരെ അജിത്ത് പരാതി നൽകിയിരുന്നു. ഇത് പിൻവലിക്കണമെന്നായിരുന്നു ബാലയുടെ ആവശ്യം. മോൻസൺ തന്നെ വല്ലാതെ ഉപദ്രവിച്ചിട്ടുണ്ടെന്ന് അജിത്ത് മറുപടി നൽകുന്നതും ഫോൺ സംഭാഷണത്തിൽ വ്യക്തമാണ്.
പത്ത് വര്‍ഷം പട്ടിയെപ്പോലെ പണിയെടുത്തതിനുള്ള പ്രതിഫലമായി തനിക്ക് നല്‍കിയ ബോണസ് കള്ളക്കേസുകളാണെന്ന് അജിത്ത് ബാലയോട് പറയുന്നു. ബാലയുടെ വിവാഹ ചടങ്ങിലും മോൻസണ്‍ പങ്കെടുത്തിരുന്നു.
ഫോൺ സംഭാഷണം പുറത്തുവന്നതിന് പിന്നാലെ വിഷയത്തിൽ ബാല പ്രതികരിച്ചു. അയൽക്കാരൻ എന്ന നിലയിലുള്ള ബന്ധം മാത്രമേ തനിക്ക് മോൻസണുമായുള്ളൂവെന്ന് ബാല പറഞ്ഞു. സമാധാനമായി ജീവിക്കാൻ ഒരു സംഘം ആളുകൾ സമ്മതിക്കുന്നില്ലെന്നും, നിരന്തരമുള്ള ഫോൺ കോളുകൾ കാരണം ഉറക്കം നഷ്ടമായെന്നും നടൻ ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |