തിരുവനന്തപുരം: പുരാവസ്തു തട്ടിപ്പുകാരൻ മോൻസൺ മാവുങ്കലുമൊന്നിച്ച് താൻ ഇരിക്കുന്ന ചിത്രത്തിന് വിശദീകരണവുമായി പ്രശാന്ത് നായർ ഐ എ എസ്. നാലഞ്ച് വർഷം മുമ്പ് കുട്ടികൾക്ക് ഒരു സർപ്രൈസ് ഉണ്ടെന്ന് പറഞ്ഞ് ഒരു കുടുംബ സുഹൃത്താണ് തന്നെയും കുടുംബത്തെയും മോൻസണിന്റെ സ്വകാര്യ മ്യൂസിയത്തിൽ കൊണ്ടുപോയതെന്ന് പ്രശാന്ത് ഫേസ്ബുക്കിൽ കുറിച്ചു. എന്നാൽ അതെല്ലാം തട്ടിപ്പായിരുന്നെന്ന് അവിടെ വച്ച് തന്നെ മനസിലായെന്നും തിരിച്ചു വരുന്ന വഴി ഒൻപത് വയസുകാരിയായ മകൾ വരെ മ്യൂസിയത്തിലുള്ള വസ്തുക്കൾ വ്യാജം ആണെന്ന് പറഞ്ഞതായി പ്രശാന്ത് ഫേസ്ബുക്കിൽ വിശദീകരിച്ചു. കരകൗശല വസ്തുക്കൾ എന്നതിലുപരിയായി മോൻസണിന്റെ ശേഖരത്തിൽ എടുത്തുപറയാൻ വേണ്ടി ഒന്നുമില്ലെന്നും പ്രശാന്ത് കുറിച്ചു.
മോൻസണിന്റെ ശേഖരത്തിൽ ടിപ്പുവിന്റെ സിംഹാസനം എന്ന് അവകാശപ്പെടുന്ന കസേരയിൽ മോൻസണിനോടൊപ്പം പ്രശാന്ത് നായർ ഇരിക്കുന്ന ഫോട്ടോയാണ് വൈറലായത്.
അതേസമയം കൊച്ചിയിൽവച്ചായിരുന്നു മോൻസൺ വ്യാജപുരാവസ്തുക്കൾ നിർമിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്. ടിപ്പു സുൽത്താന്റെ സിംഹാസനം കുണ്ടന്നൂരിലും മോശയുടെ അംശവടി എളമക്കരയിലുമാണ് നിർമിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |