മുംബയ്: ഗുലാബ് ചുഴലിക്കാറ്റ് മൂലമുണ്ടായ കനത്ത മഴയിൽ മഹാരാഷ്ട്രയിലെ മാറാത്ത്‌വാട മേഖലയിൽ 10 പേർ മരിച്ചു. 200 ഓളം കന്നുകാലികൾ ഒലിച്ചുപോയി. ഔറംഗബാദിലും ബീഡിലുമായി 28 വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. മറാത്‌വാടയുടെ പല മേഖലകളും വെള്ളപ്പൊക്ക ഭീഷണിയിലാണ്. പലയിടങ്ങളിലും വൻ കൃഷി നാശം റിപ്പോർട്ട് ചെയ്തു. നിരവധി ട്രെയിനുകൾ സേവനം താത്ക്കാലികമായി നിറുത്തിവച്ചു. മുംബയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചെന്നും രക്ഷാപ്രവർത്തനം മികച്ച രീതിയിൽ പുരോഗമിക്കുകയാണെന്നും അധികൃതർ അറിയിച്ചു.
ബെഗളൂരു, അഹമ്മദാബാദ് എന്നിവിടങ്ങളിലും മഴ ശക്തമാണ്. ആന്ധ്രയിലും തെലങ്കാനയിലും മഴക്കെടുതിയിൽപ്പെട്ട് മരിച്ചതായും റിപ്പോർട്ടുണ്ട്. അതേസമയം, ഗുലാബിന്റെ ശക്തികുറഞ്ഞ് വരുന്നതായി കാലാവസ്ഥ വകുപ്പ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |