SignIn
Kerala Kaumudi Online
Tuesday, 16 April 2024 2.53 PM IST

പഞ്ചാബിൽ അടിതെറ്റി കോൺ​ഗ്രസ്, സിദ്ദുവിന് പിന്നാലെ കൂട്ടരാജി, കൊഴിഞ്ഞു പോയത് മന്ത്രിമാരടക്കം

sidhu

ചണ്ഡീഗഢ്: പഞ്ചാബ് കോൺ​ഗ്രസിൽ വീണ്ടും പ്രതിസന്ധി. സർക്കാരിനെയും പാർട്ടിയെയും ഒരു പോലെ സമ്മർദ്ദത്തിലാക്കി രണ്ട് മന്ത്രിമാർ രാജിവച്ചു. പഞ്ചാബ് കോൺഗ്രസ് കമ്മിറ്റി അദ്ധ്യക്ഷ സ്ഥാനത്തു നിന്ന് രാജിവച്ച നവ്ജ്യോത് സിംഗ് സിദ്ദുവിന് പിന്തുണ പ്രഖ്യാപിച്ച് റസിയ സുൽത്താന, പർ​ഗത് സിം​ഗ് എന്നിവരാണ് രാജിവച്ചത്. പഞ്ചാബ് കോൺഗ്രസിന്റെ ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്നും യോഗീന്ദർ ദിൻഗ്രയും രാജിവച്ചിട്ടുണ്ട്. നേരത്തെ പി.സി.സി ട്രഷറർ ​ഗുൽസൻ ചഹലും രാജിവച്ചിരുന്നു.

പഞ്ചാബ് കോൺഗ്രസ് കമ്മിറ്റി അദ്ധ്യക്ഷനായി 72 ദിവസം മാത്രമാണ് സിദ്ധു കസേരയിൽ ഇരുന്നത്. പഞ്ചാബിന്റെ ഭാവിക്കും ക്ഷേമത്തിനുമായുള്ള അജണ്ടയിൽ തനിക്ക് വിട്ടുവീഴ്ച ചെയ്യാൻ സാധിക്കില്ലെന്നും അതിനാൽ താൻ അദ്ധ്യക്ഷ സ്ഥാനം രാജിവക്കുകയാണെന്നും സിദ്ദു സോണിയാ ഗാന്ധിക്കയച്ച രാജിക്കത്തിൽ പറയുന്നു. ഒരു മനുഷ്യന്റെ സ്വഭാവത്തിന്റെ തകർച്ച ആരംഭിക്കുന്നത് അയാൾ വിട്ടുവീഴ്ച ചെയ്യാൻ തുടങ്ങുമ്പോഴാണെന്ന് രാജിക്കത്തിൽ എടുത്തു പറഞ്ഞ സിദ്ദു താൻ കോൺഗ്രസിനെ സേവിക്കുന്നത് തുടരുമെന്നും കുറിച്ചു.

സംസ്ഥാന കോൺഗ്രസിലെ മുതിർന്ന നേതാക്കളുമായി കുറച്ചു നാളുകളായി നിലനിന്നിരുന്ന പടലപിണക്കങ്ങളുടെ അവസാനമാണ് സിദ്ദുവിന്റെ രാജിയിലേക്ക് നയിച്ചതെന്നാണ് വിലയിരുത്തൽ. സംസ്ഥാന മന്ത്രിസഭയിൽ റാണാ ഗുർജിത്ത് സിംഗിനെ ഉൾപ്പെടുത്തുന്നതിൽ സിദ്ദുവിന് എതിർപ്പുണ്ടായിരുന്നുവെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ എതിർപ്പിനെ വകവയ്ക്കാതെ ഗുർജിത്ത് സിംഗിനെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയിരുന്നു. അതിനു ശേഷം എ.പി.എസ്. ദിയോലിനെ അഡ്വക്കേറ്റ് ജനറൽ ആയി നിയമിക്കുന്നതിലും സിദ്ദു എതിർപ്പുയർത്തിയിരുന്നു. എന്നാൽ ഇത്തവണയും അദ്ദേഹത്തിന്റെ എതിർപ്പ് മന്ത്രിസഭ കാര്യമാക്കിയിരുന്നില്ല.

പഞ്ചാബ് കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തു നിന്ന് രാജിവയ്ക്കുമ്പോൾ പാർട്ടിയുടെ ദേശീയ - സംസ്ഥാന നേതൃത്വങ്ങളെ ഒരുപോലെ പരിഹസിച്ചു കൊണ്ട് മുൻ മുഖ്യമന്ത്രി അമരീന്ദർ സിംഗ് രംഗത്തെത്തിയിരുന്നു. സിദ്ദു നിലപാടുകളിൽ ഉറപ്പില്ലാത്ത മനുഷ്യനാണെന്നും ഇന്ത്യയുടെ അതിർത്തി സംസ്ഥാനമായ പഞ്ചാബിന് യോജിച്ച ആളല്ലെന്നും മുമ്പ് പറഞ്ഞതാണല്ലോ എന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. പഞ്ചാബ് കോൺഗ്രസിന് സിദ്ദുവിന്റെ അസ്ഥിര സ്വഭാവം ഭീഷണിയാണെന്ന നിലപാടാണ് അമരീന്ദർ പണ്ടുമുതൽക്കേ സ്വീകരിച്ചിരുന്നത്. പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് താൻ സ്വയം മാറിയത് തന്നെ സിദ്ദുവിനെ പോലൊരു വ്യക്തി ആ പദവിയിൽ എത്താതിരിക്കുന്നതിനു വേണ്ടിയാണെന്നു വരെ ഒരു സമയത്ത് അദ്ദേഹം പറഞ്ഞിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, NAVJOT SINGH SIDHU, CONGRESS, PUNJAB, PUNJAB CONGRESS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.