ന്യൂഡൽഹി: സിറ്റിംഗ് എംപിമാർ മരിച്ച മദ്ധ്യപ്രദേശിലെ ഖണ്‌ഡ്‌വ, ഹരിയാനയിലെ മാണ്ഡി, ദാദ്ര-നാഗർ ഹവേലി ലോക്‌സഭാ മണ്ഡലങ്ങളിലും 14 സംസ്ഥാനങ്ങളിലെ 30 അസംബ്ളി മണ്ഡലങ്ങളിലും ഒക്‌ടോബർ 30ന് ഉപതിരഞ്ഞെടുപ്പ് നടത്താൻ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ തീരുമാനിച്ചു. നവംബർ രണ്ടിനാണ് വോട്ടെണ്ണൽ.
ബി.ജെ.പി സിറ്റിംഗ് എം.പിമാരായ രാം സ്വരൂപ് ശർമ്മ(മാണ്ഡി), നന്ദ്കുമാർ സിംഗ് ചൗഹാൻ(ഖണ്‌ഡ്‌വ), സ്വതന്ത്ര എം.പി മോഹൻ ദേൽക്കർ(ദാദ്ര-നാഗർ ഹവേലി) എന്നിവരുടെ മരണത്തെ തുടർന്ന് ഒഴിവുവന്ന സീറ്റുകളിലാണ് ഉപതിരഞ്ഞെടുപ്പ്. അസംബ്ളി ഉപതിരഞ്ഞെടുപ്പ് നടക്കുന്നത് അസാം(5), പശ്ചിമ ബംഗാൾ(4), മധ്യപ്രദേശ്(3),ഹിമാചൽപ്രദേശ്(3), മേഘാലയ(3), ബീഹാർ(2), കർണാടക(2), രാജസ്ഥാൻ(2)എന്നീ സംസ്ഥാനങ്ങളിലും ആന്ധ്ര, ഹരിയാന, മഹാരാഷ്‌ട്ര, മിസോറാം, നാഗലാൻഡ്, തെലങ്കാന(ഒന്നു വീതംമണ്ഡലങ്ങൾ) സംസ്ഥാനങ്ങളിലുമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |