ന്യൂഡൽഹി: ഇംഫാൽ എയർപോർട്ടിലെ ഒരു യാത്രക്കാരനിൽ നിന്ന് ഏകദേശം 42 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണ്ണ പേസ്റ്റ് പിടിച്ചെടുത്തതായി സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് (സി.ഐ.എസ്.എഫ്) അറിയിച്ചു. ഏകദേശം 909.68 ഗ്രാം ഭാരമുള്ള നാല് പാക്കറ്റ് സ്വർണ്ണ പേസ്റ്റ് ആണ് കണ്ടെടുത്തത്. മലാശയത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിക്കുന്നതിനിടെയാണ് ഇയാൾ പിടിയിലായതെന്ന് സി.ഐ.എസ്.എഫ് പറഞ്ഞതായി ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
പിടിയിലായ മുഹമ്മദ് ഷെരീഫ് കോഴിക്കോട് സ്വദേശിയാണ്. ഉച്ചയ്ക്ക് 2:40 ന് എയർ ഇന്ത്യ വിമാനത്തിൽ ഇംഫാലിൽ നിന്ന് ഡൽഹിയിലേക്ക് പോകേണ്ടതായിരുന്നു ഇയാൾ. മുഹമ്മദിന്റെ ലോവർ ബോഡിയുടെ എക്സ് റേ എടുത്തതിൽ നിന്നുമാണ് ശരീരത്തിൽ സ്വർണം ഒളിപ്പിച്ചിട്ടുളളതായി വ്യക്തമായത്. പിന്നാലെ സി.ഐ.എസ്.എഫിലെയും കസ്റ്റംസിലെയും മുതിർന്ന ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയും തുടർനടപടികൾക്കായി ഇയാളെ അവർക്ക് കൈമാറുകയും ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |