കിളിമാനൂർ: സിനിമാപെട്ടികൾ തിയേറ്ററുകളിൽ എത്തിച്ചിരുന്ന പെട്ടികെട്ടൽ തൊഴിലാളികളുടെ കഥ പറയുന്ന 'സിനിമാ പെട്ടി' എന്ന ഡോക്യുമെന്ററി ചലച്ചിത്ര അക്കാഡമി ഒരുക്കുന്ന പതിമ്മൂന്നാമത് ഇന്റർനാഷണൽ ഡോക്യുമെന്ററി ആൻഡ് ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ മലയാളം വിഭാഗത്തിൽ പ്രദർശിപ്പിക്കും. 11 വർഷക്കാലം സിനിമാ പെട്ടിയുമായി സൈക്കിൾ ചവിട്ടിയ നിസാറിലൂടെയാണ് പെട്ടികെട്ടുകാരുടെ ജീവിതം സംവിധായകനും മാദ്ധ്യമപ്രവർത്തകനുമായ സനു കുമ്മിൾ അവതരിപ്പിക്കുന്നത്. ബ്ലാക്ക് ആൻഡ് വൈറ്റ് കാലത്ത് നിന്ന് ഡിജിറ്റലൈസേഷന്റെ വിസ്മയ കാലത്തേക്കുള്ള മലയാള സിനിമയുടെ പ്രയാണത്തെ കൃത്യമായി കുറിച്ചിടുന്നതിനൊപ്പം പുറന്തള്ളപ്പെട്ട ഒരു വിഭാഗത്തെ ഓർമ്മപ്പെടുത്തുക കൂടിയാണ് ‘സിനിമാപെട്ടി’.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |