ന്യൂഡൽഹി: പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനം നഷ്ടപ്പെട്ട കോൺഗ്രസ് നേതാവ് അമരീന്ദർ ,സിംഗ് ബി.ജെ.പിയിലേക്കെന്ന് സൂചന. അമരിന്ദർ സിംഗ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി ഡൽഹിയിൽ കൂടിക്കാഴ്ച നടത്തുകയാണ് . അമിത് ഷായുടെ ഡൽഹിയിലെ വസതിയിലാണ് കൂടിക്കാഴ്ച. കഴിഞ്ഞയാഴ്ചയാണ് അമരിന്ദർ സിംഗ് പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനം രാജിവച്ചത്.
ഇന്ന് വൈകിട്ട് വൈകിട്ട് ആറുമണിയോടെയാണ് അമരീന്ദർ ഷായുടെ വസതിയിലെത്തിയത്. . അതേസമയം ബി.ജെ.പിയിൽ ചേരുമോ എന്ന മാദ്ധ്യമപ്വർത്തകരോട് ചോദ്യത്തിന് മുഖ്യമന്ത്രി മുഖ്യമന്ത്രി സ്ഥാനം രാജി വച്ച സമയത്ത് അമരീന്ദർ മറുപടി നൽകിയിരുന്നില്ല. കഴിഞ്ഞ ദിവസം ഡൽഹി സന്ദർശനത്തിനെത്തിയപ്പോൾ തന്നെ ക്യാപ്ടന്റെ ബി.ജെ.പി പ്രവേശനത്തക്കുറിച്ച് അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. എന്നാൽ മുഖ്യമന്ത്രി എന്ന നിലയിലുള്ള ഡൽഹിയിലെ കപൂർത്തല ഹൗസ് ഒഴിയാൻ എത്തിയതാണെന്നായിരുന്നു വിശദീകരണം.
പഞ്ചാബിലെ ബഹുജന നേതാവായ അമരീന്ദർ നവ്ജ്യോത് സിംഗ് സിദ്ദുവുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്നാണ് മുഖ്യമന്ത്രി സ്ഥാനം ഒഴിയാൻ നിർബന്ധിതനായത്. കോൺഗ്രസ് ദേശീയ നേതൃത്വം തന്നെ അപമാനിച്ചതായും രാജിവച്ച ശേഷം അമരീന്ദർ പ്രതികരിച്ചിരുന്നു.
അതേസമയം ഒക്ടോബർ രണ്ടിന് അമരീന്ദറിന്റെ നിർണായക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന . അമരീന്ദർ ബി.ജെ.പിയിൽ ചേരുകയാണെങ്കിൽ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ കോൺഗ്രസിന് ഏറ്റവും വലിയ തിരിച്ചടിയാകും ഇതെന്നാണ് റിപ്പോർട്ടുകൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |