കോട്ടയം: നീണ്ട ഇടവേളയ്ക്ക് ശേഷം കാമ്പസിലേക്ക് തിരികെ എത്തുന്നതിന്റെ ആഹ്ളാദത്തിലാണ് വിദ്യാർത്ഥികളും അദ്ധ്യാപകരും. ഒക്ടോബർ നാലിന് കോളേജുകൾ തുറക്കുമെന്ന അറിയിപ്പ് വന്നതോടെ കോളേജും പരിസരവും വൃത്തിയാക്കിത്തുടങ്ങി.
അവസാന വർഷ ബിരുദ, പി.ജി വിദ്യാർത്ഥികൾക്ക് മാത്രമാണ് തുടക്കത്തിൽ ക്ലാസുകൾ. സാമൂഹിക അകലം പാലിക്കണമെന്ന കർശന നിർദേശമുണ്ട്. ചില ബിരുദ ക്ലാസുകളിൽ അൻപതോളം വിദ്യാർത്ഥികളുള്ളതിനാൽ ഈ നിർദേശം നടപ്പാക്കാൻ കുട്ടികളെ രണ്ട് ബാച്ചുകളായി തിരിച്ച് ഇരുത്താനാണ് നീക്കം. സയൻസ് ബാച്ചുകൾക്ക് ലാബ് ക്ലാസുകളും തിയറി ക്ലാസുകളുമായി തിരിക്കാനാവും . ഓരോ ഡിപ്പാർട്‌മെന്റുകൾക്കും ഇക്കാര്യത്തിൽ ഉചിതമായ തീരുമാനമെടുക്കാം. വലിയ ക്ലാസ് മുറികൾ ലഭ്യമാണെങ്കിൽ ഒന്നിച്ചും ക്ലാസെടുക്കാം.
ഹോസ്റ്റലുകൾ സജ്ജമാക്കും
തലേന്നേ ഹോസ്റ്റലുകളിൽ കുട്ടികൾക്ക് എത്താം. ഇവിടെ ഭക്ഷണമുൾപ്പെടെ ക്രമീകരിക്കും. ദൂരദേശങ്ങളിൽ നിന്ന് എത്തുന്ന കുട്ടികൾക്കും ആവശ്യമെങ്കിൽ ഹോസ്റ്റലിൽ നിൽക്കാൻ സൗകര്യമൊരുക്കും. കോളേജിൽ എത്തുന്നവർ വാക്‌സിൻ എടുത്തിരിക്കണമെന്ന നിർദേശമുണ്ട്.
ക്ലാസുകൾ
അവസാനവർഷ വിദ്യാർത്ഥികൾക്ക് കാമ്പസിലെത്താം
വിദ്യാർത്ഥികളും അദ്ധ്യാപകരും വാക്‌സിനെടുക്കണം
ക്ളാസ് രണ്ടു ബാച്ചായോ, ഷിഫ്ട് അടിസ്ഥാനത്തിലോ
ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കരുത്, കൂട്ടം കൂടരുത്
അകത്തും പുറത്തും സാമൂഹിക അകലം നിർബന്ധം
ഒക്ടോബർ 4ന് തുറക്കും
'' കോളേജുകൾ തുറക്കാനുള്ള തീരുമാനത്തിൽ ഏറ്റവും അധികം സന്തോഷം വിദ്യാർത്ഥികൾക്കാണ്. . ഇന്ന് എൻ.എസി.സി, എൻ.എസ്.എസ് വാളണ്ടിയർമാരെത്തി കാമ്പസ് വൃത്തിയാക്കും. ശാസ്ത്ര വിഷയങ്ങൾ ഓൺലൈനിൽ കൈകാര്യം ചെയ്യുന്നതിന് ഏറെ പരിമിതിയുണ്ടായിരുന്നു''
- ഡോ.ആർ.പ്രഗാഷ്, പ്രിൻസിപ്പൽ, നാട്ടകം ഗവ.കോളേജ്
'' മുന്നൊരുക്കങ്ങളെല്ലാം പൂർത്തിയായി. ഒരേ സമയം കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് പഠനം നടത്തുന്നതിലെ ആശയക്കുഴപ്പമേയുള്ളൂ. മുടങ്ങിയ പരീക്ഷകളെല്ലാം തീർക്കാൻ കൂടി അവസരം പ്രയോജനപ്പെടുത്തും''
-ഡോ.വറുഗീസ് ജോഷ്വ, പ്രിൻസിപ്പൽ, സി.എം.എസ്. കോളേജ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |