തിരുവനന്തപുരം: കൊലക്കേസ് പ്രതികൾക്ക് ഫോൺ വിളിയ്‌ക്ക് ഒത്താശ ചെയ്‌ത സംഭവത്തിൽ വിയ്യൂർ ജയിൽ സൂപ്രണ്ട് എ.ജി സുരേഷിന് സസ്‌പെൻഷൻ. കൊലക്കേസിൽ പ്രതിയായ റഷീദ് എന്നയാൾ വിയ്യൂർ ജയിലിൽ നിന്ന് 223 മൈബൈൽ നമ്പരുകളിലേക്ക് 1345 തവണ വിളിച്ചെന്ന് ജയിലിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തി. ഇതിൽ സൂപ്രണ്ടിന് ഏഴ് ദിവസത്തിനകം മറുപടി നൽകാൻ ആവശ്യപ്പെട്ട് ജയിൽ ഡിജിപി കാരണംകാണിക്കൽ നോട്ടീസ് നൽകി. ഈ മറുപടിയുടെയും അന്വേഷണം റിപ്പോർട്ടിന്റെയും അടിസ്ഥാനത്തിൽ എ.ജി സുരേഷിനെ സസ്‌പെൻഡ് ചെയ്യുകയായിരുന്നു.
ടിപി വധക്കേസ് പ്രതിയായ കൊടിസുനി ഗുണ്ടകളെ ഫോണിൽ വിളിക്കുകയും ഇയാളിൽ നിന്ന് ഫോൺ പിടിച്ചെടുത്ത സംഭവം ഉണ്ടാകുകയും ചെയ്‌തിരുന്നു. തീവ്രവാദ കേസിലെ പ്രതികളടക്കം ജയിലിൽ കഴിയവെയാണ് ഈ സുരക്ഷാ ലംഘനങ്ങൾ. ജാമറുകൾ സ്ഥാപിച്ച് നിയന്ത്രണം കൊണ്ടുവന്നിട്ടും ഫോൺ വിളികൾ തുടരുന്നതായാണ് കണ്ടെത്തൽ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |