കോട്ടയം: ഇടുക്കി കട്ടപ്പനയിൽ പതിനാലുകാരിയെ ഏലത്തോട്ടത്തിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ജാർഖണ്ഡ് റംഗാ സ്വദേശി മുൻസി ബഹ്റായുടെ മകൾ പ്രീതിയുടെ മൃതദേഹമാണ് വീടിന് സമീപത്തെ ഏലത്തോട്ടത്തിൽ കണ്ടെത്തിയത്. രാവിലെ 6.30ഓടെ താമസിക്കുന്ന വീടിന് സമീപത്ത് 15 അടി താഴ്ചയിലാണ് മൃതദേഹം കണ്ടത്. കാൽ വഴുതി കുഴിയിൽ വീണതാണെന്ന് സഹോദരൻ രാഹുൽ ബഹ്റ പൊലീസിനോട് പറഞ്ഞത്. ഇയാളെ പൊലീസ് ചോദ്യം ചെയ്തുവരുന്നു.
തൊഴിലാളികൾ താമസിക്കുന്ന പ്രീതിയുടെ വീട്ടിൽ കഴിഞ്ഞ ദിവസം ചിലർ വന്നുപോയതായി പറയപ്പെടുന്നു. ഇതേക്കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്. തൊഴിലാളികൾക്ക് താമസിക്കാനായി ലയം മാതൃകയിൽ വേവ്വെറെ പണിത വീട്ടിലാണ് ഇവർ താമസിച്ചിരുന്നത്. അൽബീനയാണ് പ്രീതിയുടെ അമ്മ. വണ്ടൻമേട് സ്വദേശി ലാലിച്ചന്റെ ഉടമസ്ഥതയിലുള്ള തോട്ടമാണിത്. കട്ടപ്പന ഡിവൈ.എസ്.പി നിഷാദ് മോൻ, സി.ഐ വിശാൽ എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് എത്തി ഇൻക്വസ്റ്റ് തയാറാക്കി. മൃതദേഹം ഉച്ചകഴിഞ്ഞ് പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |