തൃശൂർ: ലോട്ടറിയടിച്ചെന്നും സമ്മാനങ്ങൾ അയച്ചുതരാമെന്നും പറഞ്ഞുളള സൈബർ തട്ടിപ്പുകളിൽ വീഴാതായതോടെ ഭീഷണിയും പ്രലോഭനങ്ങളും വഴി പണം തട്ടിയെടുക്കുന്നതും വ്യാപകമാകുന്നു. ബാങ്ക് അക്കൗണ്ട് ബ്ലോക്ക് ആക്കും, കെ.വൈ.സി അപ്‌ഡേറ്റ് ചെയ്തില്ലെങ്കിൽ അക്കൗണ്ട് നഷ്ടപ്പെടും എന്നൊക്കെയുളള സന്ദേശങ്ങൾ അയച്ച്, നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുകയോ ആവശ്യപ്പെടുന്ന വിവരങ്ങൾ പറഞ്ഞു നൽകുകയോ ചെയ്യുമ്പോൾ നഷ്ടപ്പെടുന്നത് അദ്ധ്വാനിച്ച് സ്വരുക്കൂട്ടിയ നിക്ഷേപങ്ങളാകും. ബാങ്ക് വിവരങ്ങൾ ചോർത്തിയെടുത്താണ് ഇത്തരം തട്ടിപ്പുകളേറെയെന്ന് സൈബർ പൊലീസ് പറയുന്നു. എന്നാൽ മാനഹാനി ഓർത്ത് പലരും പരാതി നൽകുന്നില്ല. അത് തട്ടിപ്പുകാർക്ക് വളമാകുകയും ചെയ്യുന്നു.
ആൾമാറാട്ടം വഴിയുളള തട്ടിപ്പുകളും കൂടുകയാണ്. അടുത്തറിയുന്ന വ്യക്തി അല്ലെങ്കിൽ സുഹൃത്ത് എന്ന നിലയിൽ ഫേസ്ബുക്കിലും വാട്ട്‌സാപ്പിലും സന്ദേശമയച്ചാണ് ഇത്തരം തട്ടിപ്പുകളേറെയും. രണ്ടാമതൊന്ന് ആലോചിക്കാതെ അത്തരം സന്ദേശങ്ങളോട് പ്രതികരിക്കുകയോ ടെലിഫോണിലൂടെ സംസാരിക്കുകയും വിവരങ്ങൾ കൈമാറുകയും ചെയ്താൽ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ചോർത്തും. പണം തട്ടിയെടുക്കുകയും ചെയ്യും.
ലോട്ടറിയടിച്ചെന്നും റിവാർഡ് പോയിന്റുകൾ ലഭിച്ചെന്നും വിദേശത്തുനിന്നും അനാഥമായ കോടിക്കണക്കിനു രൂപ നിങ്ങളെത്തേടിയെത്തും, വിദേശ സുഹൃത്തിന്റെ സമ്മാനം എന്നിങ്ങനെയുളള സന്ദേശങ്ങളായിരുന്നു തട്ടിപ്പുകളുടെ ആദ്യത്തെ രീതികൾ. അത്തരം ഇ മെയിൽ, എസ്.എം.എസ് സന്ദേശങ്ങളോട് പ്രതികരിച്ചാലും ചെറിയ തുകകളായി പണം തട്ടിയെടുക്കും.
ഒരു വഴി അടയുമ്പോൾ മറുവഴി
വഴി അടയുമ്പോൾ മറ്റൊരു വഴി തിരഞ്ഞെടുക്കുന്നതാണ് തട്ടിപ്പുകാരുടെ പൊതുസ്വഭാവം. ചെറിയ മുതൽമുടക്കിൽ വൻ വരുമാനം വാഗ്ദാനം ചെയ്യുന്ന മണിചെയിൻ തട്ടിപ്പുകളും ഈയിടെ തുടങ്ങിയിട്ടുണ്ട്. സാമൂഹികമാദ്ധ്യമങ്ങൾ പ്രചാരണത്തിന് സഹായകമാകുമെന്നതിനാൽ ഇവരുടെ തട്ടിപ്പ് വേഗം ഫലം കാണുകയും ചെയ്യും. ചെറിയതുക ഇതിൽ നിക്ഷേപിക്കുന്നതോടെ മണിചെയിനിൽ അംഗമാകും. പത്ത് കണ്ണികളെ ചേർക്കുമ്പോൾ ലക്ഷങ്ങൾ കിട്ടുമെന്നും തട്ടിപ്പുകാർ വാഗ്ദാനം ചെയ്യും. ചെറിയ മുതൽമുടക്കായതിനാൽ സാധാരണക്കാർ എളുപ്പം വലയിലാകും. ഒടുവിൽ ചില്ലിക്കാശുപോലും കിട്ടില്ല.
എങ്ങനെ സുരക്ഷിതരാകാം?
കേരളാ പൊലീസിന്റെ ഹെൽപ്പ് ലൈൻ സമയം: 24 മണിക്കൂർ
ഹെൽപ്പ് ലൈൻ നമ്പർ: 155260
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |