കോട്ടയം: എതിർപ്പുകൾ വകവയ്ക്കാതെ അതിവേഗ റെയിൽ പദ്ധതിക്കായുള്ള സ്ഥലമെടുപ്പുമായി സംസ്ഥാന സർക്കാർ മുന്നോട്ടു നീങ്ങുമ്പോൾ സ്ഥലം നഷ്ടപ്പെടുന്നവരെ സംഘടിപ്പിച്ച് സമരം ശക്തമാക്കി യു.ഡി.എഫ്. ജില്ലയിൽ ചങ്ങനാശേരി, കോട്ടയം, മീനച്ചിൽ, വൈക്കം താലൂക്കുകളിലായി 108.11 ഹെക്ടർ സ്ഥലമാണ് ഏറ്റെടുക്കേണ്ടി വരുന്നത്. ഇതിനായുള്ള പ്രാരംഭ നടപടികൾ സർക്കാർ ആരംഭിച്ചതോടെ പ്രാദേശിക തലത്തിൽ യു.ഡി.എഫ് പിന്തുണയോടെയുള്ള പ്രതിഷേധ സമരവും ശക്തമായി. ജില്ലാതലത്തിൽ കളക്ടറേറ്റുകൾക്ക് മുന്നിൽ നടത്തിയ സമരത്തിന് ശേഷം സംസ്ഥാന വ്യാപകമായി ഒക്ടോബർ 27 ന് കെ റയിൽ പദ്ധതി വിരുദ്ധ സമിതിയുടെ ആഭിമുഖ്യത്തിൽ സെക്രട്ടേറിയറ്റ് മാർച്ച് നടത്തും.
സർവേ നടപടികളും മണ്ണു പരിശോധനയും നടത്താൻ ഒരു കാരണവശാലും അനുവദിക്കില്ലെന്ന് കെ.റെയിൽ വിരുദ്ധ ജനകീയ സമരസമിതി സംസ്ഥാന കൺവീനർ ഇ.വി.പ്രകാശ് പറഞ്ഞു.
എതിർവാദങ്ങൾ
ആയിരക്കണക്കിന് ആളുകൾക്ക് കിടപ്പാടം ഇല്ലാതാകും
അനാവശ്യവും പരിസ്ഥിതിയ്ക്ക് ആഘാതം സൃഷ്ടിക്കുന്നതും
അതിവേഗ പാതക്കായി സ്ഥലം നഷ്ടപ്പെടുന്ന സാധാരണക്കാരായ ജനങ്ങളുടെ ബുദ്ധിമുട്ട് മനസിലാക്കിയാണ് യു.ഡി.എഫ് സമരം ഏറ്റെടുത്തത്. ഒരു കാരണവശാലും പദ്ധതിയുമായി മുന്നോട്ട് പോകാൻ സർക്കാരിനെ അനുവദിക്കില്ല. ജനകീയ പ്രക്ഷോഭത്തിനൊപ്പം യു.ഡി.എഫ് നിൽക്കും.
നാട്ടകം സുരേഷ് , ഡി.സി.സി പ്രസിഡന്റ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |