ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേനയുടെ 27-ാം മേധാവിയായി എയർ ചീഫ് മാർഷൽ വിവേക് റാം ചൗധരി ചുമതലയേറ്റു. 42 വർഷത്തെ സേവനത്തിന് ശേഷം എയർചീഫ് മാർഷൽ ആർ.കെ.എസ്. ബധൗരിയ ഇന്നലെ വിരമിച്ച ഒഴിവിലാണ് വ്യോമസേനാ ആസ്ഥാനത്ത് ചൗധരി ചുമതലയേറ്റത്. ചൈനയുമായുള്ള അതിർത്തി തർക്കം കൊടുമ്പിരിക്കൊണ്ട നാളുകളിൽ ലഡാക് ഉൾപ്പെട്ട വെസ്റ്റേൺ എയർ കമാൻഡ് മേധാവിയായിരുന്ന വി.ആർ. ചൗധരി ഇക്കഴിഞ്ഞ ജൂലായിൽ ഉപമേധാവി പദവിയിലെത്തിയിരുന്നു.
നാഷണൽ ഡിഫൻസ് അക്കാഡമിയിലെ പരിശീലനത്തിന് ശേഷം 1982 ഡിസംബറിൽ സേനയിൽ കമ്മിഷൻ ചെയ്ത ചൗധരി യുദ്ധവിമാനങ്ങൾ പറപ്പിക്കുന്നതിലും പരിശീലിപ്പിക്കുന്നതിലും വിദഗ്ദ്ധനാണ്. ഫ്രാൻസിൽ നിന്ന് റാഫേൽ യുദ്ധവിമാനങ്ങൾ സേനയ്ക്ക് ലഭ്യമാക്കുന്നതിൽ നിർണായക പങ്കുവഹിച്ച ശേഷമാണ് ആർ.കെ.എസ്. ബധൗരിയ പടിയിറങ്ങുന്നത്. ആഭ്യന്തരമായ വികസിപ്പിച്ച തേജസ് വിമാനങ്ങൾ സേനയുടെ ഭാഗമാക്കാനും അദ്ദേഹം ഇടപെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |