കാസർകോട്: കൂടെ ജോലി ചെയ്ത തൊഴിലാളിയുടെ കാൽ തല്ലിയൊടിച്ച ശേഷം ഒളിവിൽ പോയ പ്രതിയെ രണ്ടു വർഷം കഴിഞ്ഞു കാസർകോട് ടൗൺ പൊലീസ് പിടികൂടി. ആന്ധ്രയിലെ തിരുപ്പതി സ്വദേശിയും നെല്ലിക്കുന്ന് സുനാമി ക്വോർട്ടേഴ്സിലെ താമസക്കാരനുമായിരുന്ന മുത്തുവേലിനെ (47) ആണ് ടൗൺ എസ് ഐ എം വി വിഷ്ണുപ്രസാദും സംഘവും മംഗളുരുവിൽ അറസ്റ്റ് ചെയ്തത്.
2019 ജൂലായ് രണ്ടിന് ആണ് കേസിനാസ്പദമായ സംഭവം. കൂലി തർക്കത്തെ തുടർന്ന് കൂടെ പണിയെടുത്ത തളങ്കര ബാങ്കോട് സ്വദേശി സി .എച്ച് ഖാലിദിന്റെ ( 45) കാല് അടിച്ചുപൊളിച്ച ശേഷം മുങ്ങുകയായിരുന്നു ഇയാളെന്ന് പൊലീസ് പറഞ്ഞു. ഒളിവിൽ പോയിരുന്ന പ്രതി മംഗളുരുവിൽ ഉണ്ടെന്ന് രഹസ്യ വിവരം കിട്ടിയതിനെ തുടർന്ന് ടൗൺ ഇൻസ്‌പെക്ടർ പി.അജിത് കുമാറിന്റെ നിർദ്ദേശ പ്രകാരം അവിടെയെത്തിയ എസ് ഐയും സംഘവും സമർത്ഥമായി മുത്തുവേലിനെ പൊക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |