കോട്ടയം: പാലാ സെന്റ് തോമസ് കോളേജ് വിദ്യാർത്ഥിനി നിതിനയെ സഹപാഠി അഭിഷേക് ക്രൂരമായി കൊലപ്പെടുത്തുന്നത് നേരിൽ കണ്ടതിന്റെ ഞെട്ടലിലാണ് കോളേജ് സുരക്ഷാജീവനക്കാരനായ ജോസ്. അഭിഷേക് നിതിനയെ ആക്രമിക്കുന്നത് നേരിൽ കണ്ടുവെന്ന് ജോസ് പൊലീസിന് മൊഴി നൽകി. സംഭവം കണ്ട ഉടനെ താൻ വിവരം കോളേജ് പ്രിൻസിപ്പലിനെ അറിയിച്ചതായും ഇദ്ദേഹം പറഞ്ഞു.
അഭിഷേകും നിതിനയും ഗ്രൗണ്ടിൽ നിൽക്കുകയായിരുന്നുവെന്നും ഇരുവരും തമ്മിൽ എന്തോ വലിയ തർക്കം നടക്കുന്നത് ശ്രദ്ധയിൽപ്പെട്ടതു കൊണ്ടാണ് താൻ അങ്ങോട്ട് ചെന്നതെന്നും ജോസ് പറഞ്ഞു. "പെട്ടെന്ന് ആ പയ്യൻ പെൺകുട്ടിയുടെ തലയ്ക്ക് പിന്നിൽ ഇടിച്ച് വീഴ്ത്തി. മുട്ടുകുത്തി വീണ കൊച്ചിനെ അവൻ മുടിക്ക് കുത്തിപ്പിടിച്ചു. പിന്നെ കാണുന്നത് കഴുത്തിൽ നിന്ന് ചോര ചീറ്റുന്നതാണ്. അപ്പോഴാണ് രണ്ട് ആൺപിള്ളേര് ചേട്ടാ അവനെ വിടരുത് അവനാ കൊച്ചിനെ വെട്ടിയെന്ന് പറഞ്ഞ് ഓടിവന്നത്. പക്ഷെ അവൻ രക്ഷപ്പെടാൻ നോക്കിയില്ല. അവിടെ തന്നെ നിന്നു," ജോസ് പറഞ്ഞു.
പെണ്‍കുട്ടിയുടെ മൃതദേഹം മരിയന്‍ മെഡിക്കല്‍ സെന്ററില്‍ സൂക്ഷിച്ചിരിക്കുകയാണ്. സപ്ലിമെന്ററി പരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴായിരുന്നു ആക്രമണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |