മലപ്പുറം : മക്കളുടെ മുന്നിലിട്ട് ഭാര്യയെ കൊലപ്പെടുത്തിയ ഭര്‍ത്താവിനെ പൊലീസ് സാഹസികമായി പിടികൂടി. മുക്കം മുത്തലം അത്തിക്കാട്ട് വീട്ടില്‍ മുഹമ്മദ് ഷമീറാണ് പിടിയിലായത്. പുലര്‍ച്ചെയാണ് ഭാര്യ ഷക്കീറയെ ഷമീര്‍ കൊലപ്പെടുത്തിയത്. എട്ടും ആറും വയസുള്ള മക്കളുടെ മുന്നില്‍ വെച്ചായിരുന്നു ഷമീര്‍ ഷക്കീറയെ കൊന്നത്.
കൊലപാതകത്തിന് ശേഷം വീട്ടില്‍ നിന്ന് മുങ്ങിയ ഷമീറിനെ കോഴിക്കോട് മാവൂരില്‍ നിന്നാണ് പോലീസ് പിടികൂടിയത്. കാട് മൂടി കിടക്കുന്ന പ്രദേശത്ത് മദ്യത്തില്‍ വിഷം കലര്‍ത്തി സമീപത്ത് കത്തിയും വെച്ച് കിടക്കുന്നതിനിടെയാണ് വേഷം മാറിയെത്തിയ പൊലീസ് ഷമീറിനെ പിടികൂടിയത്. പത്ത് വര്‍ഷം മുമ്പ് പ്രണയിച്ചാണ് ഷമീറും ഷക്കീറയും വിവാഹിതരായത്.വാടക വീട്ടിലായിരുന്നു ഇവരുടെ താമസം. ഇന്ന് രാവിലെ ഇരുവരും തമ്മില്‍ വഴക്കുണ്ടായിരുന്നു. വഴക്കിനൊടുവില്‍ കൈയില്‍ കരുതിയിരുന്ന പ്ലാസ്റ്റിക് കയര്‍ ഷമീര്‍ ഷക്കീറയുടെ കഴുത്തിലിട്ട് മുറുക്കുകയായിരുന്നു.
കൊലപാതകത്തിന് ശേഷം അയല്‍വാസികള്‍ക്ക് സന്ദേശമയച്ചാണ് ഷമീര്‍ വീടുവിട്ടത്. ആത്മഹത്യക്കുള്ള ശ്രമത്തിലായിരുന്നു ഇയാളെന്ന് പൊലീസ് പറഞ്ഞു. മൊബൈല്‍ ഫോണ്‍ ടവര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ കണ്ടെത്താനായത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |