ന്യൂയോർക്ക്: ഇന്ത്യയുടെ കൊവിഷീൽഡ് വാക്‌സിൻ സ്വീകരിച്ചുവെന്ന് യുഎൻ ജനറൽ അസംബ്ലിയുടെ 76ാമത് സമ്മേളനത്തിന്റെ പ്രസിഡന്റ് അബ്ദുല്ല ഷാഹിദ്. ലോകമെമ്പാടുമുള്ള വലിയൊരു വിഭാഗം ജനങ്ങളെപ്പോലെ താൻ കൊവിഷീൽഡ് സ്വീകരിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.
ബ്രിട്ടീഷ്-സ്വീഡിഷ് ഫാർമസ്യൂട്ടിക്കൽ കമ്പനിയായ അസ്ട്രാസെനെക്കയാണ് കൊവിഷീൽഡ് വാക്‌സിൻ വികസിപ്പിച്ചത്. പൂനെ ആസ്ഥാനമായുള്ള സിറം ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇന്ത്യയാണ് ഇത് രാജ്യത്ത് നിർമിക്കുന്നത്.
'എനിക്ക് ഇന്ത്യയിൽ നിന്ന് കൊവിഷീൽഡിന്റെ രണ്ട് ഡോസുകൾ ലഭിച്ചു. കൊവിഷീൽഡ് സ്വീകാര്യമാണെന്ന് എത്ര രാജ്യങ്ങൾ പറയുമെന്ന് എനിക്കറിയില്ല. പക്ഷേ വലിയൊരു വിഭാഗം ജനങ്ങൾക്കും കൊവിഷീൽഡ് ലഭിച്ചു,'-ഷാഹിദ് പറഞ്ഞു. മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഏകദേശം 100 രാജ്യങ്ങളിലേക്ക് 66 ദശലക്ഷം വാക്‌സിൻ ഡോസുകൾ ഇന്ത്യ കയറ്റുമതി ചെയ്തിട്ടുണ്ട്. ജനുവരിയിൽ 100,000 ഡോസ് കൊവിഷീൽഡ് മാലിയിലേക്ക് അയച്ചു. ഇന്ത്യ നിർമ്മിച്ച വാക്‌സിൻ സ്വീകരിച്ച ആദ്യ രാജ്യങ്ങളിൽ ഒന്നായിരുന്നു ഷാഹിദിന്റെ സ്വന്തം രാജ്യമായ മാലിദ്വീപ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |