SignIn
Kerala Kaumudi Online
Thursday, 25 April 2024 2.02 AM IST

ഗാന്ധിജിയെ കണ്ടുപിടിക്കാമോ? ശ്രമിക്കുന്നത് മോദിയെ   മഹാത്മാവാക്കാനെന്ന് ആരോപണം, ലക്ഷദ്വീപിൽ പുതിയ വിവാദത്തിന് തിരികൊളുത്തി പ്രതിമ അനാവരണം, പ്രതിഷേധം

mahatma

കൊച്ചി: രാജ്യത്ത് ഇതുവരെ രാഷ്‌ട്രപിതാവിന്റെ പ്രതിമയില്ലാത്ത ഏക പ്രദേശമായിരുന്ന ലക്ഷദ്വീപിൽ മഹാത്മാഗാന്ധിയുടെ പ്രതിമ സ്ഥാപിച്ചത് കഴിഞ്ഞദിവസമായിരുന്നു. ദ്വീപ് ഭരണകൂടത്തിന്റെ നേതൃത്വത്തിൽ മൂന്നുദിവസം നീണ്ട ആഘോഷങ്ങൾക്ക് ശേഷമാണ് കവരത്തിയിൽ പ്രതിമ അനാച്ഛാദനം നടന്നത്. ഇതിന് വൻ വാർത്താപ്രാധാന്യമാണ് ലഭിച്ചത്.

എന്നാൽ പ്രതിമ അനാച്ഛാദന ചടങ്ങിനോടനുബന്ധിച്ച് സ്ഥാപിച്ച കമാനങ്ങളിലും പോസ്റ്ററുകളിലും ഗാന്ധിജിയുടെ ചിത്രമില്ലെന്ന വിമർശനം സോഷ്യൽ മീഡിയയിൽ സജീവമാണ്. ഗാന്ധിജിക്ക് പകരം നിറഞ്ഞു നിൽക്കുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗിന്റെയും അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിന്റെയും ചിത്രങ്ങൾ മാത്രമാണെന്നും കമാനത്തിന്റെ ഏറ്റവും മുകളിൽ ഗാന്ധിജിയുടെ രേഖാചിത്രം മാത്രമാണ് ചേർത്തിട്ടുളളതെന്നുമാണ് ആക്ഷേപം.

അധികൃതരുടെ നടപടിക്കെതിരെ സോഷ്യൽ മീഡിയയിൽ വൻ പ്രതിഷേധമാണ് ഉയർന്നിരിക്കുന്നത്. മഹാത്മാ ഗാന്ധി പ്രതിമയുടെ ഉദ്ഘാടന ചടങ്ങിൽ ഗാന്ധി ഫോട്ടോ എവിടെയെന്നാണ് എന്നതാണ് പ്രതിഷേധക്കാരുടെ പ്രധാന ചോദ്യം. മറ്റുചിലർ കടുത്ത ഭാഷയിലാണ് പ്രതികരിച്ചത്. പ്രധാനമന്ത്രി മോദിയെ ഇന്ത്യയുടെ പുതിയ മഹാത്മാവായി മാറ്റാനുള്ള ബോധപൂവർമായ ശ്രമമാണ് ഇതിനുപിന്നിലെന്നാണ് അവർ പറയുന്നത്. രാജ്യവും ദ്വീപും ഇതുവരെ ഭരിച്ചവർ ചെയ്യാത്ത

മഹത്തായ കാര്യം ഇപ്പോഴത്തെ കേന്ദ്രസർക്കാർ ചെയ്തുവെന്ന് ചൂണ്ടിക്കാട്ടുന്നവർ മനപൂർവമാണ് ഇത്തരമൊരു സന്ദർഭം ഉണ്ടാക്കിയതെന്നും അവർ ചൂണ്ടിക്കാണിക്കുന്നു. വിവാദത്തെക്കുറിച്ച് ദ്വീപ് ഭരണകൂടം ഇതുവരെ പ്രതികരിച്ചിട്ടില്ല.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: WHY THIS PHOTO FROM UNVEILING OF GANDHI STATUE IN LAKSHADWEEP IS GOING VIRAL
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.